വെറും 60 സെക്കൻഡ്, എട്ട് ബീറ്റ്റൂട്ട് കബാബ് അകത്താക്കി സച്ചിൻ തെണ്ടുൽക്കർ

Last Updated:

60 സെക്കൻസ് കൊണ്ട് കഴിച്ചുതീർത്ത ബീറ്റ്റൂട്ട് കബാബിന്റെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്.

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആരാധകർക്ക് പ്രിയങ്കരനാകുന്നത് തന്റെ ലാളിത്യം നിറഞ്ഞ ജീവിതം കൊണ്ട് കൂടിയാണ്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.
ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് തന്റെ മുടി സ്വയം വെട്ടിയൊതുക്കിയത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. മുടി വെട്ടിയൊതുക്കുന്നതിന്റെ ചിത്രങ്ങളും മുടി വെട്ടിയൊതുക്കിയതിന് ശേഷമുള്ള ചിത്രങ്ങളുമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.
You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]
ഇപ്പോൾ ഇതാ, 60 സെക്കൻസ് കൊണ്ട് കഴിച്ചുതീർത്ത ബീറ്റ്റൂട്ട് കബാബിന്റെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ ഒരു പ്ലേറ്റിൽ എട്ട് ബീറ്റ്റൂട്ട് കബാബുമായി സച്ചിൻ. രണ്ടാമത്തെ ചിത്രത്തിൽ കാലി പ്ലേറ്റുമായി മകൾ സാറയ്ക്കൊപ്പമുള്ള ചിത്രവും.
advertisement
അറുപത് സെക്കൻഡിനുള്ളിൽ കബാബ് പാത്രം കാലിയാക്കിയെന്നാണ് ചിത്രത്തിന്റെ കാപ്ഷൻ. രുചികരമായ ബീറ്റ്റൂട്ട് കബാബ് ഉണ്ടാക്കിയതിന് മകൾ സാറയ്ക്ക് നന്ദിയും പറയുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. കബാബ് കണ്ടാൽ തന്നെ അറിയാം അത് രുചികരമാണെന്ന്, സാറ നല്ല കുക്ക് ആണെന്നും ആരാധകർ സമ്മതിച്ചു കഴിഞ്ഞു.
കുടുംബത്തിലെ സന്തോഷകരമായ മുഹൂർത്തങ്ങളെല്ലാം സച്ചിൻ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. മകൾ സാറയുടെ ബിരുദദാന ചടങ്ങുകളും സച്ചിൻ സോഷ്യൽ മീഡിയയിൽ നേരത്തെ പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വെറും 60 സെക്കൻഡ്, എട്ട് ബീറ്റ്റൂട്ട് കബാബ് അകത്താക്കി സച്ചിൻ തെണ്ടുൽക്കർ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement