advertisement

മെസിയെ മറികടന്ന് ഛേത്രി; നായകന്റെ കരുത്തില്‍ ഇന്ത്യ മുന്നേറുന്നു

Last Updated:
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ തായ്‌ലന്‍ഡിനെതിരെ 2- 1 ന് മുന്നില്‍. സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ കുതിപ്പ്. ദേശീയ ടീമിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടക്കാനും ഇതോടെ ഇന്ത്യന്‍ നായകനു കഴിഞ്ഞു. ദേശീയ ടീമിനായി 67 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത് മെസിയുടെ പേരില്‍ 65 ഗോളുകളാണുള്ളത്.
മത്സരത്തിന്റെ 25ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂെയാണ് ഛേത്രി മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഛേത്രി നല്‍കിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധ താരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിനാണ് ഇന്ത്യക്ക് പെനാല്‍റ്റി ലഭിച്ചത്. ഇന്ത്യന്‍ നായകനെടുത്ത പെനാല്‍റ്റി ലക്ഷ്യം കാണുകയും ചെയ്തു.
Also Read: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യയ്ക്കിന്ന് ആദ്യ പോരാട്ടം
15 മിനിറ്റിനു ശേഷം തായ്‌ലന്‍ഡ് നായകന്‍ ഡാങ്ഡയിലൂടെ തിരിച്ചടിക്കുകയായിരുന്നു. ആദ്യ പകുതി 1- 1 ന് പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഛേത്രി ഇന്ത്യക്കായി രണ്ടാമത്തെ ഗോളും നേുകയായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്. 1964 ല്‍ റണ്ണര്‍ അപ്പായ ഇന്ത്യക്ക് അതിന് ശേഷം പങ്കെടുത്ത രണ്ട് പതിപ്പിലും ഒരൊറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല.
advertisement
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയെ മറികടന്ന് ഛേത്രി; നായകന്റെ കരുത്തില്‍ ഇന്ത്യ മുന്നേറുന്നു
Next Article
advertisement
ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ
ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തി യുവതി
  • ബാങ്ക് ജോലിക്കാരിയെന്നു നടിച്ച് സ്വർണ്ണം തട്ടിയ യുവതി ഡൽഹിയിൽ പിടിയിലായി.

  • 2019 മുതൽ ഭർത്താവിനെയും അടുത്തവരെയും ബാങ്ക് ജോലിയുടെ പേരിൽ കബളിപ്പിച്ച് അനുഷ സ്വർണ്ണം വാങ്ങിച്ചു.

  • സ്വർണ്ണ തട്ടിപ്പ് പുറത്തായതോടെ അനുഷ ഒളിവിൽ പോയി; പിന്നീട് പൊലീസ് പിടികൂടി.

View All
advertisement