റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചിയിൽ തുടക്കമായി

Last Updated:

ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു

News18
News18
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം.
ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
ഇതോടെ അണ്ടർ–21 വരെ നീളുന്ന വികസന പാത രൂപകൽപ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് ലീ​ഗ് (RFDL) ഉൾപ്പടയുള്ള പ്ലാറ്റ്ഫോമുകൾ വഴി യുവതാരങ്ങൾക്ക് വളർച്ചയുടെ സാധ്യതകൾ തുറക്കും.
കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ മികച്ച അവസരമാണെന്നും, കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും ഇത് സഹായകമാകുമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ അഭിപ്രായപ്പെട്ടു.
advertisement
“യുവതാരങ്ങൾക്ക് മത്സരപരിചയവും, നീണ്ടൊരു സീസണിലൂടെയുള്ള കളി അവസരവുമാണ് ആർ എഫ് വൈ നൽകുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും ആവശ്യമായതും ഇതുതന്നെ.
കുഞ്ഞുങ്ങൾ കളി ആസ്വദിക്കണം, കളിയോടുള്ള സ്‌നേഹം വളരട്ടെ — അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ ഈ മികച്ച സംരംഭം തുടർന്നും നടക്കണം.” ഇത്തരം മത്സരങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ജമീൽ അഭിപ്രായപ്പെട്ടു.
ഗുര്നജ് സിംഗ് ഗ്രിവാൾ, നിഖിൽ പ്രഭു, നോറം റോഷൻ സിംഗ്, ശിവശക്തി നാരായണൻ, വിഭിൻ മോഹനൻ, മുഹമ്മദ് ഐമൻ തുടങ്ങിയ താരങ്ങൾ ഇത്തരത്തിലുള്ള ലീഗുകളിൽ നിന്നാണ് ഇന്ത്യയുടെ ഐ.എസ്.എൽ ക്ലബ്ബുകൾ, നെക്സ്റ്റ് ജെൻ ടീമുകൾ, സീനിയർ ദേശീയ ടീം എന്നിവയിലേക്ക് എത്തിയത്.
advertisement
ദില്ലി, പഞ്ചാബ്, കാശ്മീർ, കോച്ചി, മലപ്പുറം, ഹൂഗ്ലി, നോർത്ത് 24 പർഗണാസ്, മേഘാലയ എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ഹോട്ട്‌സ്‌പോട്ടുകൾ.
അണ്ടർ–7, അണ്ടർ–9, അണ്ടർ–11,അണ്ടർ–13എന്നീ വിഭാ​ഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരം സം​ഘടിപ്പിക്കും. അഞ്ച് പ്രായ വിഭാഗങ്ങളിലായി 40 ടീമുകളാണുള്ളത്. ഓരോ ടീമിനും കുറഞ്ഞത് 21 മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ലക്ഷ്യം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചിയിൽ തുടക്കമായി
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement