ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ കുടുങ്ങി. ANI റിപ്പോർട്ട് അനുസരിച്ച്, ഓൺലൈൻ തട്ടിപ്പിലൂടെ ഐസിസിക്ക് ഏകദേശം 20 കോടി രൂപ നഷ്ടപ്പെട്ടു. 2022-ൽ യുഎസ്എയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇഎസ്പിഎൻ ക്രിക്കിൻഫോ-യിലെ ഒരു റിപ്പോർട്ട് പറയുന്നു. ഐസിസിക്ക് നഷ്ടമായ കൃത്യമായ തുക ഇതുവരെ വ്യക്തമല്ല, എന്നാൽ ഇത് ഏകദേശം 2.5 മില്യൺ യുഎസ് ഡോളർ അഥവാ 20 കോടിയോളം രൂപയാണെന്ന് റിപ്പോർട്ടുണ്ട്.
ബിസിനസ് ഇ-മെയിൽ (BEC) തട്ടിപ്പിനാണ് ഐസിസി ഇരയായത്. ഫിഷിങ് വിഭാഗത്തിൽപ്പെട്ട ഓൺലൈൻ തട്ടിപ്പാണിത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) റിപ്പോർട്ട് പ്രകാരം, “ഏറ്റവും സാമ്പത്തികമായി നശിപ്പിക്കുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളിൽ ഒന്നാണ്” BEC. തട്ടിപ്പിനെക്കുറിച്ച് ഐസിസി ഇതുവരെ പ്രസ്താവനയിറക്കിയിട്ടില്ല. എന്നിരുന്നാലും, അവർ അമേരിക്കയിലെ സൈബർക്രൈം സംബന്ധിച്ച അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷമാണ് തട്ടിപ്പിനെക്കുറിച്ച് ഐസിസി ബോർഡിനെ അറിയിച്ചത്. എന്നാൽ അമേരിക്കൻ അധികൃതർ ഉന്നയിച്ച പല ചോദ്യങ്ങൾക്കും ഐസിസി മറുപടി നൽകിയിട്ടില്ല. ഓൺലൈൻ തട്ടിപ്പ് എങ്ങനെ നടന്നു. തട്ടിപ്പുകാർ ദുബായിലെ ഐസിസി ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടോ അതോ വെണ്ടർ/കൺസൾട്ടന്റ് മുഖേനയാണോ ഇടപാട് നടന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഐസിസി മറുപടി നൽകിയിട്ടില്ല. ഇടപാട് ഒരു തവണയാണോ പലതവണയാണോ നടന്നതെന്നും വ്യക്തമല്ല.
എന്താണ് BEC തട്ടിപ്പ്?
വയർ ട്രാൻസ്ഫർ അയയ്‌ക്കുന്നതിന് സംഘടനകളെയും ആളുകളെയും വഞ്ചിക്കുന്ന ഒരു തരം ഫിഷിംഗാണ് ബിഇസി തട്ടിപ്പ്. കഴിഞ്ഞ നവംബറിലെ അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ടിൽ (യുഎസ് ഗവൺമെന്റിന് സമർപ്പിച്ചു), 2021-ൽ, BEC-മായി ബന്ധപ്പെട്ട ഇന്റർനെറ്റ് ക്രൈം കൺട്രോൾ സെന്ററിലേക്കുള്ള ക്ലെയിമുകൾ 2.4 ബില്യൺ ഡോളറിലധികം ആയിരുന്നുവെന്ന് FBI റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൽ, BEC അഴിമതികളിൽ സാധാരണയായി ഉൾപ്പെടുന്നതായി FBI പറഞ്ഞു , ESPNcriinfo റിപ്പോർട്ട് ചെയ്തതു പോലെ, “നിയമപരവും അറിയപ്പെടുന്നതുമായ ഇമെയിൽ വിലാസം ഉപയോഗിച്ചുള്ള കബളിപ്പിക്കൽ അല്ലെങ്കിൽ ഇരയ്ക്ക് അറിയാവുന്നതോ വിശ്വസിക്കുന്നതോ ആയ ഒരാളായി പ്രത്യക്ഷപ്പെടാൻ ഏതാണ്ട് സമാനമായ ഇ-മെയിൽ വിലാസം ഉപയോഗിച്ചുള്ള തട്ടിപ്പ്.
അതേസമയം ഇപ്പോൾ പുറത്തുവന്ന തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളെക്കുറിച്ച് പ്രതികരിക്കാൻ ഐസിസി ഇതുവരെ തയ്യാറായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.