Tokyo Paralympics| പാരാലിമ്പിക്‌സിൽ ഇന്ത്യൻ വിജയഗാഥ; മെഡൽവേട്ടയിൽ പുതുചരിത്രം രചിച്ച് ഇന്ത്യൻ സംഘം

Last Updated:

ടോക്യോയില്‍ എത്തുന്നതിന് മുൻപ് രണ്ട് സ്വർണമുൾപ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്‌സിലേതായിരുന്നു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.

ഇന്ത്യൻ പാരാലിമ്പിക് സംഘം
Credits: Twitter| Rahul Swami
ഇന്ത്യൻ പാരാലിമ്പിക് സംഘം Credits: Twitter| Rahul Swami
ടോക്യോ പാരാലിമ്പിക്‌സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ സംഘം. പാരാലിമ്പിക്‌സ്‌ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യൻ സംഘം ടോക്യോയിലെ ഈ മേളയ്ക്ക് സമാപ്തി കുറിച്ചിരിക്കുന്നത്. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലവുമടക്കം 19 മെഡലുകൾ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
ടോക്യോയില്‍ എത്തുന്നതിന് മുൻപ് മൊത്തം പാരലിമ്പിക്‌സുകളിൽ നിന്നുമായി 12 മെഡലുകളായിരുന്നു (4 സ്വര്‍ണം, 4 വെള്ളി, 4 വെങ്കലം) ഇന്ത്യയുടെ സമ്പാദ്യം. ഇതിൽ രണ്ട് സ്വർണമുൾപ്പെടെ നാല് മെഡലുകള്‍ സ്വന്തമാക്കിയ റിയോ പാരാലിമ്പിക്‌സിലേതായിരുന്നു ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ഇക്കുറി ആ പ്രകടനം മറികടക്കണം എന്ന ലക്ഷ്യവുമായി ടോക്യോയിൽ എത്തിയ 54 പേരടങ്ങിയ ഇന്ത്യൻ സംഘം തിരികെ മടങ്ങുന്നത് റിയോയിൽ നേടിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകൾ നേടിക്കൊണ്ടാണ്.
മെഡൽ വേട്ടയിൽ സ്വന്തമായ നേട്ടം ഇന്ത്യയുടെ മെഡല്‍പട്ടികയിലെ സ്ഥാനത്തിനും നേട്ടമുണ്ടാക്കി കൊടുത്തു. 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘം മെഡൽ പട്ടികയിൽ ആദ്യ 25 സ്ഥാനങ്ങൾക്കുള്ളിൽ 24ാ൦ സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. 96 സ്വര്‍ണമടക്കം 207 മെഡലുകളുമായി ചൈനയാണ് മെഡല്‍പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 124 മെഡലുകളുമായി ബ്രിട്ടന്‍ രണ്ടാമതും 104 മെഡലുമായി അമേരിക്ക മൂന്നാമതുമെത്തി.
advertisement
ടേബിള്‍ ടെന്നിസില്‍ ക്ലാസ് 4വിഭാഗത്തിൽ ഭവിനാബെന്‍ പട്ടേൽ നേടിയ വെങ്കലത്തിലൂടെയാണ് ഇന്ത്യ ടോക്യോയിലെ മെഡൽ കൊയ്ത്തിന് തുടക്കമിട്ടത്. മേളയിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ സംഘം, പുരുഷന്‍മാരുടെ എസ് എച്ച്‌ 6 വിഭാഗം സിംഗിള്‍സ് ബാഡ്മിന്‍റണില്‍ കൃഷ്ണ സാഗർ നേടിയ സ്വർണ മെഡലിലൂടെയാണ് ആ മെഡൽ വേട്ടയ്ക്ക് സമാപനം കുറിച്ചത്.
ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ ലഭിക്കാതെ പോയതിന്റെ നിരാശ പാരാലിമ്പിക്‌സിലൂടെയാണ് ഇന്ത്യ മറികടന്നത്. ടോക്യോയിൽ ഷൂട്ടിങ്ങിൽ നിന്ന് രണ്ട് സ്വര്‍ണമടക്കം അഞ്ച് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ വാരിക്കൂട്ടിയത്. ഇതിൽ അവനി ലേഖര (സ്വര്‍ണം, വെങ്കലം) സിങ്രാജ് അദാന (വെള്ളി, വെങ്കലം) എന്നിവർ രണ്ട് മെഡലുകൾ വീതം നേടുകയും ചെയ്തു.
advertisement
അത്ലറ്റിക്സിലും ഇക്കുറി ഇന്ത്യക്ക് തിളങ്ങാൻ കഴിഞ്ഞ പാരാലിമ്പിക്‌സ്‌ ആയിരുന്നു ഇത്തവണത്തേത്. ഹൈജംപില്‍ നാലും ജാവലിന്‍ത്രോയിലൂടെ മൂന്നും ഡിസ്കസ് ത്രോയിലൂടെ ഒരുമെഡലുമാണ് ടോക്യോയിൽ നിന്നും ഇന്ത്യയുടെ പാരാ അത്‌ലറ്റിക് സംഘം നേടിയെടുത്തത്.
പാരാലിമ്പിക്സില്‍ ബാഡ്മിന്‍റണ്‍ മത്സരയിനമായി ഉള്‍പെടുത്തിയ ആദ്യ വര്‍ഷം തന്നെ ഇന്ത്യ നേട്ടങ്ങളുടേതാക്കി മാറ്റി. പ്രമോദ് ഭഗതിന്‍റെയും കൃഷ്ണ നഗറിന്‍റെയും സ്വര്‍ണമടക്കം നാല് മെഡലുകളാണ് ബാഡ്മിന്റൺ താരങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നത്.
ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചതെങ്കിൽ പാരാലിമ്പിക്‌സിൽ ഇന്ത്യ 19 മെഡലുകൾ നേടിയാണ് ഇന്ത്യയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക്സിൽ എട്ട്, ഷൂട്ടിങ്ങിൽ അഞ്ച്, ബാഡ്മിന്റണിൽ നാല്, അമ്പെയ്ത്തിൽ ഒന്ന്, ടേബിൾ ടെന്നിസിൽ ഒന്ന് എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള ഈ മെഡലുകളുടെ കണക്ക്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Paralympics| പാരാലിമ്പിക്‌സിൽ ഇന്ത്യൻ വിജയഗാഥ; മെഡൽവേട്ടയിൽ പുതുചരിത്രം രചിച്ച് ഇന്ത്യൻ സംഘം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement