വ്യാജബലാത്സംഗ പരാതി : സ്ത്രീക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

Last Updated:
കൊച്ചി : വ്യാജ ബലാത്സംഗപരാതി നല്‍കിയ സ്ത്രീക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിഭാര്യനായ മധ്യവയസ്‌കരനെതിരെ ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കികൊണ്ടാണ് കോടതി ഉത്തരവ്. ചെല്ലമംഗലം സ്വദേശിയായ 41 കാരിയാണ് അത്തിയന്നൂര്‍കാരനായ മധ്യവയസ്‌കരനെതിരെ പരാതി നല്‍കിയത്. മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ട് പരിചയപ്പെട്ട വിഭാര്യനായ നാല്‍പ്പത്തിയാറുകാരന്‍ വിവാഹവാഗ്ദാനം നല്‍കി ഇയാല്‍ പലതവണ പീഡിപ്പിച്ചു എന്നാണ് പരാതി.
എന്നാല്‍ സ്ത്രീക്കെതിരെ പരാതിയുമായി മധ്യവയസ്‌കനും രംഗത്തെത്തി. മുന്‍പ് ഒരു തവണ വിവാഹിതയായി എന്നാണ് സ്ത്രീ ആദ്യം പറഞ്ഞിരുന്നത.എന്നാല്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ മുന്‍പ് പലതവണ വിവാഹിതയായിരുന്നുവെന്ന കാര്യം മനസിലായതെന്നാണ് ഇയാളുടെ ആരോപണം. പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണുണ്ടായതെന്നും ഇയാള്‍ പറയുന്നു. സ്ത്രീയുടെ മുന്‍ വിവാഹം സാധുവായിരിക്കെ അവരെ വിവാഹം ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്കാരന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ സ്ത്രീയും മുന്‍പ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.അമ്മയുടെ നിര്‍ബന്ധം മൂലമാണ് പീഡനപരാതി നല്‍കിയതെന്നും ശാരീരിക ബന്ധം ഉണ്ടായത് പരസ്പര സമ്മതത്തോടെയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ തിരുവനന്തപുരം ഐജിയ്ക്ക് ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശം നല്‍കിയത്.
advertisement
ഐപിസി സെക്ഷന്‍ 376പ്രകാരമുളള കേസുകള്‍ സമൂഹത്തിനെതിരായ തന്നെ കുറ്റകൃത്യമായതിനാല്‍ ഇരകളുടെ മൊഴി വളരെയധികം ഗൗരവത്തോടെയാണ് കോടതി സ്വികരിക്കുന്നതെന്നാണ് നിര്‍ദേശം നല്‍കിയ ശേഷം കോടതി വ്യക്തമാക്കിയത്. എന്നാല്‍ വിചാരണ കോടതിയില്‍ അംഗീകരിക്കപ്പെട്ടാല്‍ പോലും ഇവരുടെ മൊഴി മാത്രം തെളിവായി എടുത്തുകൊണ്ട് ഒരാളെ കുറ്റക്കാരനാക്കാനാവില്ല. നീതിയുടെ കണ്ണില്‍ വ്യാജ ബലാത്സംഗ ആരോപണങ്ങളും അത്ര തന്നെ ഗൗരവത്തോടെ എടുത്ത് കര്‍ക്കശമായ നടപടികള്‍ തന്നെ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
വ്യാജബലാത്സംഗ പരാതി : സ്ത്രീക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി
Next Article
advertisement
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
വയോധികയെ ആൾമാറാട്ടം നടത്തി തിരുവനന്തപുരത്തെ ഭൂമി തട്ടിയെടുത്ത് മറിച്ചുവിറ്റ വ്യവസായി പിടിയിൽ
  • യുഎസിലുള്ള ഡോറ അസറിയയുടെ 7 കോടിയോളം രൂപ വിലവരുന്ന വസ്തു തട്ടിയെടുത്ത കേസിൽ അനിൽ തമ്പി പിടിയിൽ.

  • നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ അനിൽ തമ്പിയെ ചെന്നൈയിൽ നിന്ന് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

  • ആൾമാറാട്ടം, വ്യാജരേഖ ചമച്ചതിൽ പങ്കാളികളായ അനന്തപുരി മണികണ്ഠൻ അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

View All
advertisement