റബർ ടാപ്പിങ് തൊഴിലാളിയെ അയൽവാസി കഴുത്തറുത്ത് കൊന്നു

Last Updated:
തൊടുപുഴയിൽ റബർ ടാപ്പിങ് തൊഴിലാളിയെ അയൽവാസി കഴുത്തറുത്ത് കൊന്നു. കാളിയാർ എസ്റ്റേറ്റിലെ താമസക്കാരനായ സദാനന്ദനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയും ക്രമിനൽ പശ്ചാത്തലവുമുള്ള ആൻസൻ പൊലീസിനുമുന്നിൽ കീഴടങ്ങി. കാളിയാറിലെ റബർ തോട്ടത്തിൽ കഴിഞ്ഞദിവസം രാവിലെയാണ് അരുംകൊല അരങ്ങേറിയത്. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കൊല്ലപ്പെട്ട സദാനന്ദനും ആൻസനും അയൽക്കാരായിരുന്നു. സദാനന്ദന്റെ മകളുടെ കല്യാണം മൂന്ന് മാസം മുമ്പ് നടന്നിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സദാനന്ദന്റെ വീടിന് സമീപത്തെ ഒറ്റമുറി ക്വാർട്ടേഴ്സിൽ ആൻസൻ ചിലരെ താമസിപ്പിച്ചിരുന്നു. ഇവർ നിരന്തരം മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. ഇത് സാദാനന്ദൻ ആൻസനെ അറിയിക്കുകയും ക്രമിനൽ പശ്ചാത്തലമുള്ളവരെ വീടിന് സമീപം താമസിപ്പിക്കുന്നതിൽ എതിർപ്പുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ വാടകക്കാരെ മാറ്റാൻ ആൻസൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് സാദാനന്ദൻ കമ്പനി മാനേജറോട് കാര്യം പറയുകയും വാടകക്കാരെ നിർബന്ധപൂർവം ഒഴിപ്പിക്കുയും ചെയ്തിരുന്നു. ഇതാണ് ആൻസനെ പ്രതികാരം ചെയ്യാൻ പ്രേരിപ്പിച്ചത്.
advertisement
കാളിയാര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കോടിക്കുളം നെയ്യശ്ശേരി കോട്ട റോഡിലെ റബ്ബര്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ ടാപ്പിംഗിനെത്തിയ സദാനന്ദനെ ആൻസൻ പിന്തുടരുകയും പിന്നിൽ നിന്ന് കഴുത്തറുക്കുകയുമായിരുന്നു. എല്ലാ ദിവസവും സദാനന്ദനും ഭാര്യയും ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. എന്നാൽ സംഭവദിവസം സദാനന്ദൻ ഒറ്റയ്ക്കാണ് ടാപ്പിംഗിന് പോയതെന്നും ബന്ധുക്കൾ പറഞ്ഞു. കഴുത്തില്‍ ആഴത്തിൽ മുറിവേറ്റ സദാനന്ദനെ ആശുപത്രിയില്‍ എത്തിക്കുംമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിതാവ് കാളിയാര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
റബർ ടാപ്പിങ് തൊഴിലാളിയെ അയൽവാസി കഴുത്തറുത്ത് കൊന്നു
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement