advertisement

ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

Last Updated:

ഇസ്രയേൽ സൈനിക നടപടിയിൽ ഇതുവരെ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ

Rapid Read
News18
News18
ഇസ്രായേലിൻ്റെ തുടർച്ചയായ ആക്രമണങ്ങളിൽ ഗാസയിൽ വീണ്ടും കൂട്ടമരണം. ബുധനാഴ്ച നടന്ന ബോംബാക്രമണങ്ങളിൽ 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. 50-ഓളം പേർക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്കൂളുകളിലും അഭയാർഥി ക്യാമ്പുകളിലുമാണ് ഇസ്രായേൽ ലക്ഷ്യം വെച്ചത്.
ഗാസ സിറ്റിയിലെ കിഴക്കൻ സെയ്തൂൺ പരിസരത്തുള്ള അൽ-ഫലാഹ് സ്കൂളിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ഈ സ്കൂളിൽ കുടിയിറക്കപ്പെട്ട പലസ്തീൻകാർ അഭയം തേടിയിരുന്നു. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കുടിവെള്ള ടാങ്കിന് ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായി അൽ അഹ്ലി ആശുപത്രി അധികൃതർ അറിയിച്ചു.
മധ്യ ഗാസയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരു ഭർത്താവും ഭാര്യയും കൊല്ലപ്പെട്ടതായി അൽ-ഔദ ആശുപത്രി സ്ഥിരീകരിച്ചു. ബുറൈജ് അഭയാർത്ഥി ക്യാമ്പിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
advertisement
ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയിൽ ഇതുവരെ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 170,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement