സൗദി കിരീടവകാശിയെ ക്ഷണിച്ച് യുകെ; ഈ വർഷം അവസാനം സന്ദര്‍ശനത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Last Updated:

ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ രാജ്യ സന്ദര്‍ശനത്തിനായി ക്ഷണിച്ച് ബ്രിട്ടണ്‍. ദി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ഈ വർഷം അവസാനമായിരിക്കും സന്ദർശനം. അതായത് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായിരിക്കും സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സല്‍മാന്‍ രാജകുമാരനെ രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായും ചില റിപ്പോർട്ടുകളുണ്ട്.
എന്നാല്‍ ഇതേപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ യുകെ സന്ദര്‍ശനം സംബന്ധിച്ച റോയിട്ടേഴ്‌സിന്റെ ചോദ്യത്തോട് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി യുകെ മന്ത്രിമാർ ഇടക്കാലത്തു സൗദി അറേബ്യ സന്ദർശിച്ചിരുന്നു.
(Summary: The British government reportedly invited Saudi Crown Prince Mohammed bin Salman to London. The visit is expected to take place in October or November.)
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
സൗദി കിരീടവകാശിയെ ക്ഷണിച്ച് യുകെ; ഈ വർഷം അവസാനം സന്ദര്‍ശനത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement