ഋഷി സുനകിനും എലിസബത്ത് രാജ്ഞിയ്ക്കുമെതിരെ വംശീയധിക്ഷേപം: ബ്രിട്ടനിൽ അഞ്ച് മുൻ പൊലീസുകാർ കുറ്റക്കാർ

Last Updated:

ഋഷി സുനകിനും എലിസബത്ത് രാജ്ഞിയ്ക്കുമെതിരെ വംശീയ വിദ്വേഷ സന്ദേശങ്ങൾ അയച്ചെന്ന ആരോപണമാണ് അഞ്ച് മുൻ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്നത്

റിഷി സുനക്
റിഷി സുനക്
ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിനും എലിസബത്ത് രാജ്ഞിയ്ക്കുമെതിരെ വംശീയധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ ബ്രിട്ടനിൽ അഞ്ച് മുൻ പൊലീസ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചു. ഋഷി സുനകിനും എലിസബത്ത് രാജ്ഞിയ്ക്കുമെതിരെ വംശീയ വിദ്വേഷ സന്ദേശങ്ങൾ അയച്ചെന്ന ആരോപണമാണ് അഞ്ച് മുൻ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്നത്.
പ്രധാനമന്ത്രി സുനക്, മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, അന്തരിച്ച രാജ്ഞി തുടങ്ങിയവർക്കെതിരെയാണ് മുൻ പൊലീസ് ഉദ്യോഗസ്ഥർ പരിഹാസസന്ദേശങ്ങൾ അയച്ചത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വ്യാഴാഴ്ച അവർക്കെതിരായ കുറ്റാരോപണം വായിച്ചുകേട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എലിസബത്ത് രണ്ട്, ഹാരി രാജകുമാരൻ ഭാര്യ മേഗൻ മാർക്കൽ എന്നിവർക്കെതിരെയും അധിക്ഷേപ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പിൽ പങ്കിട്ട ചില സന്ദേശങ്ങളിൽ രാജകുടുംബത്തിലെ മറ്റ് മുതിർന്ന അംഗങ്ങളായ വില്യം രാജകുമാരനെയും ഭാര്യ കേറ്റിനെയും പാകിസ്ഥാൻ വംശജനായ മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിനെപ്പോലുള്ള രാഷ്ട്രീയക്കാരെയും പരാമർശിക്കുന്നുണ്ട്.
advertisement
“ഈ സന്ദേശങ്ങളിലെ വംശീയവും വിവേചനപരവുമായ ഉള്ളടക്കം തികച്ചും ഭയാനകമാണ്, പ്രതികൾ ഒരിക്കൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചാൽ, ഈ കേസ് പോലീസിന്റെ ആത്മവിശ്വാസത്തെ കൂടുതൽ നശിപ്പിക്കുമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു,” മെറ്റ് പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് നേതൃത്വം നൽകുന്ന കമാൻഡർ ജെയിംസ് ഹർമാൻ പറഞ്ഞു.
“ഇവർ ഒരിക്കൽ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് അറിയുന്നത് മെറ്റിലെ സഹപ്രവർത്തകർക്ക് വെറുപ്പുളവാക്കും. കുറ്റവാസന, മോശം പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും ഗൗരവമായി കാണാനും ആ റിപ്പോർട്ടുകൾ സമഗ്രമായി അന്വേഷിക്കാനും വിവേചനത്തിന്റെയും ദുരുപയോഗത്തിന്റെയും തെളിവുകൾ ഉള്ളിടത്ത് വ്യക്തികൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താനും തീരുാമനിച്ചിട്ടുണ്ട്., ”അദ്ദേഹം പറഞ്ഞു.
advertisement
ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ കരിയറിൽ മെറ്റ് പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഇപ്പോൾ പാർലമെന്ററി, ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡ് എന്നറിയപ്പെടുന്ന ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ സമയം ചിലവഴിച്ചവരാണെന്നും സ്‌കോട്ട്‌ലൻഡ് യാർഡ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഋഷി സുനകിനും എലിസബത്ത് രാജ്ഞിയ്ക്കുമെതിരെ വംശീയധിക്ഷേപം: ബ്രിട്ടനിൽ അഞ്ച് മുൻ പൊലീസുകാർ കുറ്റക്കാർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement