അനുമതിയില്ലാതെ സ്വന്തം പെയിന്റിംഗ് മ്യൂസിയത്തിലെ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച ജീവനക്കാരനെ പുറത്താക്കി

Last Updated:

ഏകദേശം എട്ട് മണിക്കൂറോളമാണ് ജീവനക്കാരന്റെ പെയിന്റിംഗ് ഗ്യാലറിയിലെ ചുമരില്‍ ഉണ്ടായിരുന്നത്

അനുമതിയില്ലാതെ സ്വന്തം പെയിന്റിംഗ് മ്യൂസിയത്തിലെ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച ജീവനക്കാരനെ പുറത്താക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാരനെ മ്യൂസിയം അധികൃതര്‍ പുറത്താക്കുകയായിരുന്നു. ജര്‍മനിയിലെ മ്യൂണിച്ചിലുള്ള പിനാകോതേക് ഡെര്‍ മോഡേണ്‍ മ്യൂസിയത്തിലാണ് സംഭവം അരങ്ങേറിയത്. ഏകദേശം എട്ട് മണിക്കൂറോളമാണ് ജീവനക്കാരന്റെ പെയിന്റിംഗ് ഗ്യാലറിയിലെ ചുമരില്‍ ഉണ്ടായിരുന്നത്. ഗ്യാലറിയിലെ കണ്ടപ്രറി ആർട്ട് വിഭാഗത്തിലാണ് ജീവനക്കാരന്‍ ആരുമറിയാതെ തന്റെ പെയിന്റിംഗ് കൂടി തൂക്കിയത്. പ്രശസ്ത ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ക്ക് സമീപമാണ് ഇയാള്‍ താന്‍ വരച്ച ചിത്രം ഉള്‍പ്പെടുത്തിയത്.
ഗ്യാലറിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്ന 51കാരനായ മ്യൂസിയം ജീവനക്കാരനാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ചാണ് ഇദ്ദേഹം തന്റെ ചിത്രം ഗ്യാലറിയിലെ ഒഴിഞ്ഞ ചുമരില്‍ തൂക്കിയത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇക്കാര്യം സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. കൂടാതെ ഗ്യാലറിയില്‍ കയറുന്നതിന് ഇയാള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം ചുമരില്‍ തൂക്കുന്നതിനായി ഇദ്ദേഹം ചുമര്‍ ഡ്രില്‍ ചെയ്തിരുന്നു. മ്യൂസിയം വസ്തുക്കള്‍ക്ക് കേടുപാട് വരുത്തല്‍ വകുപ്പ് ചേര്‍ത്ത് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് മ്യൂസിയം വക്താക്കളും രംഗത്തെത്തി.
advertisement
'' അദ്ദേഹം പണിയായുധങ്ങളുമായാണ് എത്തിയത്. ജീവനക്കാരനായതുകൊണ്ട് തന്നെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. മ്യൂസിയം ജീവനക്കാരനെന്ന നിലയില്‍ ഗ്യാലറിയില്‍ കയറാന്‍ അദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നു'' മ്യൂസിയം വക്താവ് ടൈന്‍ നെഹ്ലര്‍ പറഞ്ഞു. ജീവനക്കാരനെതിരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തി കേസെടുത്തിട്ടുണ്ടെന്ന് മ്യൂണിച്ച് പോലീസ് അറിയിച്ചു. രണ്ട് സ്‌ക്രൂ ഉപയോഗിച്ചാണ് ചുമരില്‍ ചിത്രം തൂക്കിയത്.
ഇതിന്റെ ഭാഗമായാണ് ചുമരിന് കേടുപാടുണ്ടായത്. ഏകദേശം 8000 രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. അനുമതിയില്ലാതെയാണ് താന്‍ തന്റെ പെയിന്റിംഗ് മ്യൂസിയത്തില്‍ തൂക്കിയതെന്ന കാര്യം ജീവനക്കാരന്‍ സമ്മതിച്ചിട്ടുണ്ട്. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റു കൂടിയാണ് ഇദ്ദേഹം. നിരവധി പ്രശസ്ത ചിത്രകാരന്‍മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ച മ്യൂസിയമാണ് പിനാകോതേക് ഡെര്‍ മോഡേണ്‍ മ്യൂസിയം. മാക്‌സ് ബെക്മാന്‍, പാബ്ലോ പിക്കാസോ, സാല്‍വദോര്‍ ദാലി, ഹെന്ററി മാറ്റിസി എന്നിവരുടെ ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
അനുമതിയില്ലാതെ സ്വന്തം പെയിന്റിംഗ് മ്യൂസിയത്തിലെ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച ജീവനക്കാരനെ പുറത്താക്കി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement