'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

Last Updated:

ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനും ഹമാസിന് ഒരു അവസാന അവസരം നൽകുകയാണെന്നും ട്രംപ്

News18
News18
ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടണമെന്നും ഇല്ലെങ്കിൽ ഹമാസിനെ കാത്തിരിക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത നരകമാണെന്നും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രണ്ട് വർഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇരുപക്ഷത്തും സമ്മർദം ചെലുത്തുന്ന ട്രംപ്, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനും ഹമാസിന് ഒരു അവസാന അവസരം നൽകുകയാണെന്നും പറഞ്ഞു.തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മിഡിൽ ഈസ്റ്റിൽ സമാധാനം ഉണ്ടാകും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ മോചിപ്പിക്കുക. വാഷിംഗ്ടൺ ഡിസി സമയം ഞായറാഴ്ച വൈകുന്നേരം ആറ് (6) മണിക്ക് മുമ്പ് ഹമാസ് ഒരു കരാറിലെത്തണം. എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു. ഈ അവസാന അവസര കരാറിൽ എത്തിയില്ലെങ്കിൽ, മുമ്പ് ആരും കണ്ടിട്ടില്ലാത്തതുപോലെ, എല്ലാ നരകവും ഹമാസിന് അനുഭവിക്കേണ്ടി വരും." ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
advertisement
യുദ്ധം അവസാനിപ്പിക്കുന്നതിനും ഗാസയുടെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള ഒരു റോഡ്മാപ്പ് വൈറ്റ് ഹൗസ് പുറത്തിറക്കി. അടിയന്തര വെടിനിർത്തൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കൽ, സംഘർഷാനന്തര ഗാസയ്ക്കായി ഒരു പുതിയ ഭരണ ഘടനയിലേക്ക് ഘട്ടം ഘട്ടമായി മാറൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും നേരിട്ടുള്ള ഇടപെടലാണിത്.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement