advertisement

'ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ്' ; പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ഉറപ്പ്

Last Updated:

. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടായെന്നും എല്ലാവരും സുരക്ഷിതരെന്നും ഇറാൻ എംബസി അറിയിച്ചു.

News18
News18
ന്യൂഡൽ​ഹി: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസ സന്ദേശവുമായി ഇറാൻ. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക വേണ്ടായെന്നും എല്ലാവരും സുരക്ഷിതരെന്നും ഇറാൻ എംബസി അറിയിച്ചു. എക്സിലൂടെയായിരുന്നു എംബസിയുടെ പ്രതികരണം.
പ്രദേശത്ത് സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഉറപ്പിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ജലപാത തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ഹോർമുസ് കടലുടക്ക് വഴി കപ്പൽഗതാഗതം അനുവദിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശങ്ങൾ ഇറാൻ തള്ളികളയുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദബന്ധമാണ് ഇതിന് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇറാൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഹോർമുസ് വഴിയുള്ള കടൽഗതാഗതം തടസപ്പെടാതിരിക്കാനും ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താനുമാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ്' ; പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ഉറപ്പ്
Next Article
advertisement
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
  • മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു

  • മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുത്ത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉപേക്ഷിച്ചു

  • സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുമ്പോൾ പ്രദേശവാസികൾ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു

View All
advertisement