advertisement

'ഇനി ആക്രമിക്കില്ല, പക്ഷേ കീഴടങ്ങില്ല'; അയൽരാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ്

Last Updated:

ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് അദ്ദേഹം അറിയിച്ചു

News18
News18
ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ പരസ്യമായി മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ശനിയാഴ്ച സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ദുബായ്, അബുദാബി, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിലുണ്ടായ നാശനഷ്ടങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.
അയൽരാജ്യങ്ങളുമായി ഏറ്റുമുട്ടലിന് തങ്ങൾക്ക് താല്പര്യമില്ലെന്നും എന്നാൽ ഏതെങ്കിലും രാജ്യം ഇറാനെതിരായ ആക്രമണങ്ങൾക്ക് താവളമൊരുക്കിയാൽ അവിടെ മിസൈൽ പ്രത്യാക്രമണം നടത്താൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആക്രമണം നടത്താൻ സ്വന്തം മണ്ണ് വിട്ടുനൽകുന്ന രാജ്യങ്ങളെ മാത്രമേ ഇനി ലക്ഷ്യം വെക്കൂ എന്ന പുതിയ നയം ഇറാന്റെ ഇടക്കാല നേതൃത്വ സമിതി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഇറാൻ ജനത കീഴടങ്ങണമെന്ന ശത്രുക്കളുടെ മോഹം അവർക്ക് ശവക്കുഴിയിലേക്ക് കൊണ്ടുപോകാമെന്നും ആവർത്തിച്ചു. കഴിഞ്ഞ വാരമാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയും കുടുംബവും കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാൻ നടത്തിയ തിരിച്ചടിയിലാണ് ഗൾഫ് രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചത്. ഖമനയിയുടെ ഭാര്യ മൻസൂറെ ഖൊജസ്‌തെയും പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇനി ആക്രമിക്കില്ല, പക്ഷേ കീഴടങ്ങില്ല'; അയൽരാജ്യങ്ങളോട് മാപ്പ് ചോദിച്ച് ഇറാൻ പ്രസിഡന്റ്
Next Article
advertisement
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ തീപിടിത്തം
കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള പള്ളിയിൽ തീപിടിത്തം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്സ് പള്ളിയിൽ തീപിടിത്തം സംഭവിച്ചു

  • മതബോധന ക്ലാസുകൾ നടന്നിരുന്ന കെട്ടിടം പൂർണ്ണമായും നശിച്ചു, സിസിടിവിയിൽ ഒരാൾ രക്ഷപ്പെടുന്നത് പതിഞ്ഞു

  • അട്ടിമറി സാധ്യതയുണ്ടെന്ന് അധികൃതർ, പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

View All
advertisement