'മൂന്നാം കക്ഷി യുദ്ധത്തിലേർപ്പെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ': അസിം മുനീർ -ട്രംപ് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്

Last Updated:

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ജാവേദ് ഹൊസൈനി ആരോപിച്ചു

News18
News18
ഇസ്രയേലുമായുള്ള സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ. പാക്കിസ്ഥാന്റെ പേര് പരമാര‍്‍‍ശിക്കാതെയാണ് ഇറാൻ ജാ​ഗ്രത നിർദ്ദേശം നൽകിയത്. അസിം മുനീറിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ മൂന്നാം കക്ഷി ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജാവേദ് ഹൊസൈനി വെള്ളിയാഴ്ച പറഞ്ഞു.
"മൂന്നാമത് കക്ഷി യുദ്ധത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു," ഹൊസൈനി പറഞ്ഞു. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഇറാൻ നിരീക്ഷിച്ചിരുന്നു.
ഇന്ത്യയോടുള്ള നിരാശ തള്ളിക്കളയുമ്പോൾ തന്നെ, കൂടുതൽ ധാരണയും സഹകരണവും ടെഹ്‌റാൻ പ്രതീക്ഷിക്കുന്നുവെന്ന് ഹൊസൈനി ഊന്നിപ്പറഞ്ഞു.
ചില പാശ്ചാത്യ കേന്ദ്രങ്ങൾ പക്ഷപാതം കാണിക്കുന്നുണ്ടെന്നും ഹൊസൈൻ ആരോപിച്ചു. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) ഇസ്രായേലിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും, G7 ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും, "NPT-യിൽ ഒപ്പുവച്ച" ഇറാൻ "നിരുപാധികം കീഴടങ്ങില്ലെന്നും" അദ്ദേഹം ഊന്നിപ്പറഞ്ഞു.
advertisement
"ഞങ്ങൾ ആണവ നിർവ്യാപന കരാറിൽ (NPT) ഒപ്പുവച്ചവരാണ്, പക്ഷേ ഐഎഇഎ ഇസ്രായേലിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നു. ജി7 എപ്പോഴും ഇസ്രായേലിനെ പിന്തുണയ്ക്കുന്നു," അദ്ദേഹം പറഞ്ഞു.
"നിരുപാധികമായ കീഴടങ്ങൽ ഇല്ല, അത് ഉറപ്പാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ആദ്യം സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ ട്രംപ് സോഷ്യൽ മീഡിയയിൽ "ഉപാധികളില്ലാത്ത കീഴടങ്ങൽ" എന്ന് പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഇസ്രായേൽ-ഇറാൻ പ്രതിസന്ധിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ധുവിനുള്ള തങ്ങളുടെ പിന്തുണ തുടരുമെന്നും ഇറാൻ എംബസി ആവർത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
'മൂന്നാം കക്ഷി യുദ്ധത്തിലേർപ്പെട്ടാൽ ഗുരുതര പ്രത്യാഘാതങ്ങൾ': അസിം മുനീർ -ട്രംപ് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇറാന്റെ മുന്നറിയിപ്പ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement