advertisement

എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍; 995.48 കോടി രൂപ നീക്കിവെയ്ക്കും

Last Updated:

എഐ മേഖലയിലുള്ള മികച്ച ഗവേഷണം ഉറപ്പാക്കുന്നതിന് വിപുലമായ ഡിഗ്രി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മേഖലയില്‍ വൻ നിക്ഷേപം നടത്താനൊരുങ്ങി ഇസ്രായേൽ (Israel). എഐ മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി 995.48 കോടി രൂപ (ഏകദേശം 133 മില്യൺ യുഎസ് ഡോളർ) ഇസ്രായേൽ നീക്കിവെയ്ക്കുമെന്നാണ് റിപ്പോർട്ട്.
സർക്കാർ മന്ത്രാലയങ്ങളെയും പ്രാദേശിക അധികാരികളെയും പിന്തുണയ്ക്കുന്നതിനായി ഒരു വിജ്ഞാന കേന്ദ്രം സൃഷ്ടിക്കുമെന്നും പൊതുമേഖലയിലെ എഐ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം നടത്തുമെന്നും ഇസ്രായേൽ ഇന്നൊവേഷൻ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടാതെ ഒരു ദേശീയ എഐ ഗവേഷണ സ്ഥാപനം സ്ഥാപിക്കുന്നതിനും അതോറിറ്റി പിന്തുണ നൽകുമെന്നും വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഇതിനുപുറമേ സൈന്യത്തിനുള്ളിൽ പ്രത്യേക എഐ പരിശീലന പരിപാടികൾ വികസിപ്പിച്ച് അന്താരാഷ്ട്ര വിദഗ്ധരെ ഇസ്രായേലിലേക്ക് ആകർഷിക്കുന്നതിലൂടെ മനുഷ്യ മൂലധനം ശക്തിപ്പെടുത്താനും ഇസ്രായേൽ ലക്ഷ്യമിടുന്നു. അതോടൊപ്പം എഐ മേഖലയിലുള്ള മികച്ച ഗവേഷണം ഉറപ്പാക്കുന്നതിന് വിപുലമായ ഡിഗ്രി സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യാനും അതോറിറ്റി പദ്ധതിയിടുന്നുണ്ട്.
advertisement
Summary: Israel to make huge investment in AI sector. To set aside more than 995 crores
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
എഐ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇസ്രായേല്‍; 995.48 കോടി രൂപ നീക്കിവെയ്ക്കും
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement