advertisement

ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'

Last Updated:

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചത്

Rapid Read
നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും (File image/Reuters)
നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും (File image/Reuters)
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. "പാലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്ക് മൊത്തത്തിലും ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും ഉള്ള പ്രായോഗികമായ ഒരു വഴിയാണ്" പദ്ധതി എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ചു. സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി പിന്തുണ അറിയിച്ചു.
“ഗാസ സംഘർഷം അവസാനിപ്പിക്കാനുള്ള സമഗ്രമായ പദ്ധതിയെക്കുറിച്ചുള്ള പ്രസിഡന്റ് ഡോണാൾഡ് ജെ ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് പലസ്തീൻ, ഇസ്രായേൽ ജനതയ്ക്ക്, അതുപോലെ വിശാലമായ പശ്ചിമേഷ്യൻ മേഖലയ്ക്ക് ദീർഘകാലവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള പ്രായോഗികമായ ഒരു വഴി നൽകുന്നു. ബന്ധപ്പെട്ട എല്ലാവരും പ്രസിഡന്റ് ട്രംപിന്റെ ഈ സംരംഭത്തിന് പിന്നിൽ അണിനിരക്കുകയും സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."- നരേന്ദ്ര മോദി ഫേസ്ബുക്കിലും എക്സിലും കുറിച്ചു.
advertisement
ഇസ്രായേലും ഹമാസും അംഗീകരിക്കുകയാണെങ്കിൽ ഗാസ യുദ്ധത്തിന് ഉടൻ അന്ത്യം വരുത്താൻ കഴിയുമെന്ന് ട്രംപ് പറഞ്ഞ 20 ഇന റോഡ്മാപ്പ് പുറത്തിറക്കിയതിനെ തുടർന്നാണ് ഈ നീക്കം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഗാസ സമാധാന കരാർ
"ഇസ്രായേൽ ഗാസയെ കൈവശപ്പെടുത്തില്ല" എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന ഒരു കരാറിന് താൻ അടുത്തെത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് കരാർ നിരസിക്കുകയാണെങ്കിൽ ഇസ്രായേലിന് തന്റെ പൂർണ പിന്തുണയും ട്രംപ് വാഗ്ദാനം ചെയ്തു.
advertisement
ഇതും വായിക്കുക: പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
ട്രംപിന്റെ നിർദ്ദേശം ഇസ്രായേലും ഹമാസും അംഗീകരിക്കുകയാണെങ്കിൽ, ബന്ദികളെയും തടവുകാരെയും ഇരുപക്ഷവും കൈമാറുന്നതോടെ ഗാസയിലെ യുദ്ധം ഉടൻ അവസാനിക്കും. ഒപ്പം സൈനിക നീക്കവും അവസാനിപ്പിക്കും. ബന്ദികളെ മോചിപ്പിക്കുകയും ഹമാസിന്റെ നിരായുധീകരണം നടക്കുകയും ചെയ്ത ശേഷം, എല്ലാ സൈനിക നടപടികളും നിർത്തിവെച്ച് ഇസ്രായേൽ സൈന്യം പിന്മാറ്റം ആരംഭിക്കും.
ഇസ്രായേൽ നിർദ്ദേശം അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ഹമാസ് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കണം. ബന്ദികളെ മോചിപ്പിച്ചാൽ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 പാലസ്തീൻ തടവുകാരെയും 2023 ഒക്ടോബർ 7-ന് സംഘർഷം ആരംഭിച്ചതിന് ശേഷം അറസ്റ്റ് ചെയ്ത 1,700 ഗാസക്കാരെയും ഇസ്രായേൽ മോചിപ്പിക്കും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു; 'ദീർഘകാല സമാധാനത്തിലേക്കുള്ള വഴി'
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement