ശ്വാസകോശത്തിൽ ‌അണുബാധയെ തുടർന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍

Last Updated:

ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു

വത്തിക്കാൻ: ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു. എൺപത്തിയാറുകാരനായ മാർപാപ്പയ്ക്ക് സമീപ ദിവസങ്ങളിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. എന്നാൽ പരിശോധനയിൽ കോവിഡില്ലെന്ന് കണ്ടെത്തി.
കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷമായി വീൽചെയറിന്റെ സഹായത്തോടെയായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്നത്. നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. പെസഹ വ്യാഴം ദുഖവെള്ളി ഈസ്റ്റർ എന്നീ ആഘോഷങ്ങളെല്ലാം നടക്കാനിരിക്കൈ മാർപാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ടിൽ വിശ്വാസികള്‍ ആശങ്കയിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/World/
ശ്വാസകോശത്തിൽ ‌അണുബാധയെ തുടർന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement