യൂട്യൂബ് നോക്കി മസ്തിഷ്കത്തിൽ ഡ്രിൽ ചെയ്ത് ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Last Updated:

പരുക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഡുഗയുടെ മസ്തിഷ്ക എക്സ്റേയിൽ ഇലക്ട്രോഡ് കണ്ടെത്തി.

മോസ്കോ: യൂട്യൂബ് നോക്കി മസ്തിഷ്കത്തിൽ ഡ്രിൽ ചെയ്ത് ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിർസ്ക് സ്വദേശിയായ മിഖായേൽ റഡുഗയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂറോസർജൻമാർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് കാണിക്കുന്ന വീഡിയോ നോക്കി പഠിച്ചാണ് ഇത്തരത്തിൽ ഒരു സാഹസികത നടത്തിയതെന്ന് മിഖായേൽ റഡുഗ പറഞ്ഞു.
advertisement
ഒരു ഡ്രിൽ വാങ്ങി തലയിൽ ഒരു ദ്വാരം ഉണ്ടാക്കുകയും മസ്തിഷ്കത്തിലേക്ക് ഇലക്ട്രോഡ് നിക്ഷേപിക്കുകയായിരുന്നുവെന്ന് ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മിഖായേൽ റഡുഗ പറഞ്ഞു. ഡ്രിൽ ഉപയോഗിച്ച് ദ്വാരം ആക്കിയതിലൂടെ ധാരാളം രക്തം നഷ്ടമായി. മരണത്തെ മുഖാമുഖം കണ്ടതായും മിഖായേൽ റഡുഗ പറയുന്നു. 2023 മേയ് 17നാണ് മസ്തിഷ്കത്തിൽ പരീക്ഷണം നടത്തിയതെന്നും റഡുഗ പറയുന്നു.
advertisement
ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും അവിടെ നടത്തിയ മസ്തിഷ്ക എക്സ്റേയിൽ ഇലക്ട്രോഡ് കണ്ടെത്തുകയുമായിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തിയതിന്റെ ചിത്രങ്ങളും എക്സ്റേ ദൃശ്യങ്ങളും റഡുഗ പോസ്റ്റ് ചെയ്തു. ഒരുവർഷം മുൻപാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ റഡുഗ തീരുമാനിക്കുന്നത്. നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ലിറ്റർ കണക്കിനു രക്തം റഡുഗയ്ക്കു നഷ്ടമായി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
യൂട്യൂബ് നോക്കി മസ്തിഷ്കത്തിൽ ഡ്രിൽ ചെയ്ത് ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement