Dr Swati Mohan | നാസയുടെ 'മാർസ് റോവർ' ദൗത്യത്തിലെ ഇന്ത്യൻ സാന്നിധ്യം; ഡോ. സ്വാതി മോഹനെക്കുറിച്ചറിയാം

Last Updated:
ചൊവ്വയിലെ ജീവന്റെ തുടിപ്പുകൾ അന്വേഷിച്ച് നാസയുടെ പെ‍ർസെവറൻസ് റോവർ ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25നാണ്  ചൊവ്വയിലിറങ്ങിയത്.
1/5
Dr.Swati Mohan
'നാസ റോവർ പെ‍ഴ്സെവറൻസ്' ചൊവ്വയിൽ എത്തി. നാസയുടെ കൺട്രോൾ റൂമിൽ നിന്നും ഈ പ്രഖ്യാപനം നടത്തിയത് ഡോ.സ്വാതി മോഹൻ ആണ്. ചൊവ്വയുടെ ചരിത്രവും ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകളും തേടിയിറങ്ങിയ പെർസവെറൻസ് വിജയകരമായി ലാൻഡ് ചെയ്തുവെന്ന് പ്രഖ്യാപിച്ച സ്വാതി ഇന്ത്യൻ വംശജയാണ്.
advertisement
2/5
Dr.Swati Mohan
നാസയുടെ മാർസ് 2020 മിഷന്റെ മാർഗ്ഗനിർദ്ദേശം, നാവിഗേഷൻ, നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് സ്വാതിയാണ് . ഇതിനു പുറമെ റോവർ ലാൻഡിംഗ് സംവിധാനം, ആറ്റിറ്റ്യൂഡ് കൺട്രോള്‍ എന്നിവയുടെയും നിയന്ത്രണത്തിന്‍റെ ഉത്തരവാദിത്വം സ്വാതിയുടെ നേതൃത്വത്തിലാണ്.
advertisement
3/5
Dr.Swati Mohan
ചൊവ്വയിലെ ജീവന്റെ തുടിപ്പുകൾ അന്വേഷിച്ച് നാസയുടെ പെ‍ഴ്സെവറൻസ് റോവർ ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25നാണ്  ചൊവ്വയിലിറങ്ങിയത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് പെ‍ർസെവറൻസ് ചൊവ്വയിലെത്തിയത്. ഇക്കാര്യം ലോകത്തോട് സ്ഥിരീകരിച്ചത് സ്വാതിയും.
advertisement
4/5
Dr.Swati Mohan
സ്വാതിക്ക് ഒരുവയസ് പ്രായമുള്ളപ്പാഴാണ് ഇവരുടെ കുടുംബം കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്.  ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ അറിയാൻ ചെറുപ്പം മുതൽ തന്നെ താത്പ്പര്യം കാണിച്ച സ്വാതി, കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ ആൻഡ് എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് എയറോട്ടിക്സിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
advertisement
5/5
Dr.Swati Mohan
സ്റ്റാര്‍ ട്രെക്‌ സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങളറിയാൻ മോഹിച്ച സ്വാതി മോഹൻ ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യത്തിൽ അംഗമായത്. നാസയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വ ദൗത്യത്തിൽ  നേതൃത്വ പങ്കാളി ആയി സ്വാതി മോഹൻ  എത്തുന്നത്
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement