advertisement

'സാറേ എനിക്ക് വലിയൊരു തെറ്റുപറ്റിയതാ, ഇനി അങ്ങനെ ഉണ്ടാവില്ല'; പലർക്കും മനസ്സിലാക്കാനുള്ള പാഠവുമായി മല്ലിക സുകുമാരൻ

Last Updated:
Mallika Sukumaran on a mistake that she had in the past with traffic rules | ഒരൊറ്റ സംഭവം ജീവിതകാലം മുഴുവൻ ശ്രദ്ധാലുവാവാൻ പഠിപ്പിച്ചതിനെപ്പറ്റി മല്ലിക സുകുമാരൻ
1/6
 വർഷങ്ങൾ മുൻപ് നടന്ന സംഭവമാണിത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും അമ്മയെയും കൂട്ടി ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയതാണ് മല്ലിക സുകുമാരൻ
വർഷങ്ങൾ മുൻപ് നടന്ന സംഭവമാണിത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും അമ്മയെയും കൂട്ടി ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയതാണ് മല്ലിക സുകുമാരൻ
advertisement
2/6
 അക്കാലത്ത് ട്രാഫിക് സിഗ്നലുകൾ ഒന്നും ഇന്നത്തെയത്രേം ഇല്ല. വഴുതക്കാട്ട് വിമൻസ് കോളേജിനടുത്ത് ഒരു സിഗ്നൽ ഉണ്ടായിരുന്നു. അത് കണ്ടില്ല. മറ്റു വണ്ടികളൊന്നുമില്ലാത്തത് കൊണ്ട് കാർ ഓടിച്ചു കൊണ്ട് പോയി. ശ്രദ്ധിച്ചിരുന്നില്ല
അക്കാലത്ത് ട്രാഫിക് സിഗ്നലുകൾ ഒന്നും ഇന്നത്തെയത്രേം ഇല്ല. വഴുതക്കാട്ട് വിമൻസ് കോളേജിനടുത്ത് ഒരു സിഗ്നൽ ഉണ്ടായിരുന്നു. അത് കണ്ടില്ല. മറ്റു വണ്ടികളൊന്നുമില്ലാത്തത് കൊണ്ട് കാർ ഓടിച്ചു കൊണ്ട് പോയി. ശ്രദ്ധിച്ചിരുന്നില്ല
advertisement
3/6
 വണ്ടി തൈക്കാട്ട് എത്തിയതും അവിടെയുണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ കൈകാണിച്ചു. വണ്ടി നിർത്തി. 'ആ, മാഡമായിരുന്നോ' എന്ന് ചോദിച്ച് വളരെ സൗമ്യനായി അദ്ദേഹം സംസാരിച്ചു
വണ്ടി തൈക്കാട്ട് എത്തിയതും അവിടെയുണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ കൈകാണിച്ചു. വണ്ടി നിർത്തി. 'ആ, മാഡമായിരുന്നോ' എന്ന് ചോദിച്ച് വളരെ സൗമ്യനായി അദ്ദേഹം സംസാരിച്ചു
advertisement
4/6
 മാഡം, ഈ ചുവപ്പു ലൈറ്റ് എന്ന് പറയുന്നത് നിർത്താനുള്ള ലൈറ്റാണ്. 'അതെനിക്കറിയാം സാർ' എന്ന് മല്ലിക. പോലീസ് തുടർന്ന്. 'കഴിഞ്ഞ ജംഗ്‌ഷനിൽ ചുവപ്പു ലൈറ്റായിരുന്നു. മാഡം അത് ശ്രദ്ധിക്കാതെ വണ്ടി എടുത്തു കൊണ്ട് വന്നു
മാഡം, ഈ ചുവപ്പു ലൈറ്റ് എന്ന് പറയുന്നത് നിർത്താനുള്ള ലൈറ്റാണ്. 'അതെനിക്കറിയാം സാർ' എന്ന് മല്ലിക. പോലീസ് തുടർന്ന്. 'കഴിഞ്ഞ ജംഗ്‌ഷനിൽ ചുവപ്പു ലൈറ്റായിരുന്നു. മാഡം അത് ശ്രദ്ധിക്കാതെ വണ്ടി എടുത്തു കൊണ്ട് വന്നു
advertisement
5/6
 'തെറ്റുകാരി ഞാനാണ്. അദ്ദേഹത്തിന്റെ മാന്യത കൊണ്ടദ്ദേഹം വളരെ സഭ്യമായി അത് പറഞ്ഞു വച്ചു. ഞാനും ക്ഷമ ചോദിച്ചു കൊണ്ട്, എനിക്കൊരു വലിയ തെറ്റ് പറ്റിയതാ, എന്തോ ആലോചിച്ച് വന്നതാണ്. ഞാൻ വണ്ടി ഓടിക്കാൻ താൽപ്പര്യമുള്ള ആളല്ല. ഇന്നൊരു അത്യാവശ്യ കാര്യത്തിന് വേണ്ടി എടുത്തതാണ്. ഇനി ഇത് ഉണ്ടാവില്ല.' ഇത്രയും പറഞ്ഞു മല്ലിക ക്ഷമ ചോദിച്ചു. പിന്നെ താനും വണ്ടികളുമായി ജീവിതത്തിൽ ഉടലെടുത്ത ബന്ധത്തെ പറ്റിയും മല്ലിക പറയുന്നു
'തെറ്റുകാരി ഞാനാണ്. അദ്ദേഹത്തിന്റെ മാന്യത കൊണ്ടദ്ദേഹം വളരെ സഭ്യമായി അത് പറഞ്ഞു വച്ചു. ഞാനും ക്ഷമ ചോദിച്ചു കൊണ്ട്, എനിക്കൊരു വലിയ തെറ്റ് പറ്റിയതാ, എന്തോ ആലോചിച്ച് വന്നതാണ്. ഞാൻ വണ്ടി ഓടിക്കാൻ താൽപ്പര്യമുള്ള ആളല്ല. ഇന്നൊരു അത്യാവശ്യ കാര്യത്തിന് വേണ്ടി എടുത്തതാണ്. ഇനി ഇത് ഉണ്ടാവില്ല.' ഇത്രയും പറഞ്ഞു മല്ലിക ക്ഷമ ചോദിച്ചു. പിന്നെ താനും വണ്ടികളുമായി ജീവിതത്തിൽ ഉടലെടുത്ത ബന്ധത്തെ പറ്റിയും മല്ലിക പറയുന്നു
advertisement
6/6
 ഇപ്പൊ മക്കൾ വണ്ടിയുമായി വന്നാൽ, മുറ്റത്തൊന്നു ഓടിക്കാമെങ്കിൽ പോലും തൊടില്ല എന്ന് മല്ലിക. 'സുകുവേട്ടനാണെങ്കിൽ ഒരു പക്ഷെ ഞാനല്ലേ അവളെ നിർബന്ധിച്ചു വണ്ടിയോടിക്കാൻ പഠിപ്പിച്ചത് എന്ന് കരുതും. ഒന്നെടുത്ത് നോക്കട്ടെ എന്ന് വിചാരിക്കും', മല്ലിക പറയുന്നു. പക്ഷെ മക്കൾ കഷ്‌ടപ്പെട്ട് വാങ്ങിയ വണ്ടി അമ്മയുടെ മോഹം തീർക്കാൻ കൊടുത്ത് അതിന്റെ ഒരു ഭാഗം തന്നെ പോയി എന്ന് പറയേണ്ട അവസ്ഥയുണ്ടാവരുത് എന്ന് നിർബന്ധമാണെന്നും മല്ലിക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു
ഇപ്പൊ മക്കൾ വണ്ടിയുമായി വന്നാൽ, മുറ്റത്തൊന്നു ഓടിക്കാമെങ്കിൽ പോലും തൊടില്ല എന്ന് മല്ലിക. 'സുകുവേട്ടനാണെങ്കിൽ ഒരു പക്ഷെ ഞാനല്ലേ അവളെ നിർബന്ധിച്ചു വണ്ടിയോടിക്കാൻ പഠിപ്പിച്ചത് എന്ന് കരുതും. ഒന്നെടുത്ത് നോക്കട്ടെ എന്ന് വിചാരിക്കും', മല്ലിക പറയുന്നു. പക്ഷെ മക്കൾ കഷ്‌ടപ്പെട്ട് വാങ്ങിയ വണ്ടി അമ്മയുടെ മോഹം തീർക്കാൻ കൊടുത്ത് അതിന്റെ ഒരു ഭാഗം തന്നെ പോയി എന്ന് പറയേണ്ട അവസ്ഥയുണ്ടാവരുത് എന്ന് നിർബന്ധമാണെന്നും മല്ലിക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement