Sushant Singh Rajput Case| സുശാന്തിന്റെ മരണത്തിൽ സിബിഐ കള്ളക്കളികളൊന്നും സംശയിക്കുന്നില്ലെന്ന് റിപ്പോർട്ട്; അന്വേഷണം അവസാന ഘട്ടത്തിലേക്ക്
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമല്ലെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഫോറൻസിക് വകുപ്പ് സിബിഐക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
advertisement
advertisement
advertisement
താരത്തിന് വിഷം നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള സംശയങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാൽ സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.
advertisement
advertisement
advertisement
സുശാന്തിന്റെ മരണവുമായി കള്ളപ്പണം വെളുപ്പിക്കല്‍, മയക്കു മരുന്ന് എന്നിവയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണത്തിൽ പങ്കാളികളായി. ഇതുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ റിയ ചക്രബർത്തിയും സഹോദരനും അറസ്റ്റിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്.