അക്രമം മുതൽ അശ്ലീല രംഗങ്ങൾ വരെ; ഇന്ത്യയിൽ സെൻസർ ബോർഡ് നിരോധിച്ച 8 ബോളിവുഡ് സിനിമകൾ!
- Published by:Sarika N
- news18-malayalam
Last Updated:
ബോൾഡ് തീമുകൾ കാരണം ഇന്ത്യയിൽ നിരോധിച്ച 8 സിനിമകൾ
ത്രില്ലർ, സസ്‌പെൻസ്-ഡ്രാമ, ഹൊറർ, റൊമാന്റിക്, മ്യൂസിക്കൽ സിനിമകൾക്കൊപ്പം, കഥ, വിഷയം, അവതരണം എന്നിവയുടെ പേരിൽ ബോളിവുഡിൽ ഇതുവരെ നിരവധി ഹിന്ദി സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏതെങ്കിലും സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) അംഗീകാരം വാങ്ങേണ്ടതുണ്ട്. സിനിമകൾ റിലീസ് ചെയ്യുന്നതിനോ, നിരോധിക്കുന്നതിനോ അന്തിമ തീരുമാനം എടുക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അംഗീകാരമാണ്. ചിലപ്പോൾ ചില രംഗങ്ങൾ കട്ട് ചെയ്യാനോ അല്ലെങ്കിൽ അവ സിനിമയിൽ നിന്നും മാറ്റാനോ ഉത്തരവുകൾ നൽകാറുണ്ട്. മറ്റ് ചിലപ്പോൾ സിനിമ റിലീസ് ചെയ്യേണ്ടെന്ന് ബോർഡ് തീരുമാനിക്കും. എന്നാൽ ബോൾഡ് ഉള്ളടക്കം കാരണം സിബിഎഫ്‌സി നിരോധിച്ച സിനിമകളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
advertisement
1994-ൽ പുറത്തിറങ്ങിയ 'ബാൻഡിറ്റ് ക്വീൻ' (Bandit Queen) എന്ന ചിത്രം ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ശേഖർ കപൂർ സംവിധാനം ചെയ്ത ഈ ചിത്രം ഫൂലൻ ദേവിയുടെ യഥാർത്ഥ ജീവിതകഥയാണ് കാണിക്കുന്നത്. ദാരിദ്ര്യത്തിൽ നിന്നും ചൂഷണത്തിൽ നിന്നും അവർ എങ്ങനെ ഉയർന്നുവന്ന് ഒരു അപകടകാരിയായ കൊള്ളക്കാരിയായി മാറിയെന്ന് സിനിമ ചർച്ചചെയ്യുന്നു. ലൈംഗിക ചൂഷണത്തിന്റെയും അക്രമത്തിന്റെയും നിരവധി രംഗങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നതിനാൽ സെൻസർ ബോർഡ് ഈ ചിത്രം ഇന്ത്യയിൽ നിരോധിച്ചു.
advertisement
ദീപ മേത്ത സംവിധാനം ചെയ്ത 'ഫയർ' (Fire) 1996 ൽ നിർമ്മിച്ചതാണ്. സ്വവർഗാനുരാഗവും ഒരു ലെസ്ബിയൻ ദമ്പതികളും പരസ്യമായി കാണിച്ച ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ഭർത്താക്കന്മാരുടെ അവഗണനയ്ക്ക് ശേഷം വൈകാരികമായും ശാരീരികമായും അടുക്കുന്ന രാധ-സീത എന്ന രണ്ട് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. നന്ദിത ദാസും ഷബാന ആസ്മിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് നിരവധി മൗലികവാദ സംഘടനകൾ എതിർത്തു.
advertisement
2000-ൽ പുറത്തിറങ്ങിയ പങ്കജ് അദ്വാനിയുടെ ബ്ലാക്ക് കോമഡി ചിത്രമായ 'യുആർഎഫ് പ്രൊഫസർ' (Urf Professor) അതിന്റെ ധീരമായ ഭാഷയും അശ്ലീല രംഗങ്ങളും കാരണം നിരോധിച്ചു. ഒരു കരാർ കൊലയാളിയുടെ കാറും ലോട്ടറി ടിക്കറ്റും കാണാതാകുമ്പോൾ ജീവിതം കീഴ്മേൽ മറിഞ്ഞ ഒരാളുടെ കഥയാണിത്. മനോജ് പഹ്‌വ, അന്തര മാലി, ഷർമൻ ജോഷി എന്നിവർ അഭിനയിച്ച ഈ ചിത്രം അതിലെ അശ്ലീല രംഗങ്ങളും ധീരമായ ഭാഷയും കാരണം ഇന്ത്യയിൽ പ്രദർശനം നിരോധിച്ചു.
advertisement
'ദി പിങ്ക് മിററും' (The Pink Mirror) ഈ പട്ടികയിലുണ്ട്. ട്രാൻസ്‌ജെൻഡർ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രം 'അശ്ലീലവും ആക്ഷേപകരവും' എന്ന് ആരോപിച്ച് സിബിഎഫ്‌സി നിരോധിച്ചു. ഗുലാബി ഐന എന്നും അറിയപ്പെടുന്ന ശ്രീധർ രംഗായന്റെ ദി പിങ്ക് മിറർ, രണ്ട് ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെയും ഒരു ഗേ കൗമാരക്കാരന്റെയും കഥയാണ്, അവർ ഒരു പുരുഷനെ വശീകരിക്കാൻ ശ്രമിക്കുന്നതാണ് ഇതിവ്യത്തം.
advertisement
അനുരാഗ് കശ്യപിന്റെ 2003-ൽ പുറത്തിറങ്ങിയ പാഞ്ച് (Paanch) എന്ന ചിത്രത്തിനും സിബിഎഫ്‌സി കർശന നടപടി സ്വീകരിച്ചു. 1976-77 കാലഘട്ടത്തിൽ പൂനെയിൽ നടന്ന ജോഷി-അഭ്യങ്കർ പരമ്പര കൊലപാതക കേസിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. കേ കേ മേനോൻ, ആദിത്യ ശ്രീവാസ്തവ, വിജയ് മൗര്യ, ജോയ് ഫെർണാണ്ടസ്, തേജസ്വിനി കോലാപുരെ എന്നിവർ അഭിനയിച്ച ഈ ക്രൈം ത്രില്ലർ മയക്കുമരുന്ന് ദുരുപയോഗം, അക്രമം, അശ്ലീലം എന്നിവ ചിത്രീകരിച്ചതിനാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല.
advertisement
2004-ൽ പുറത്തിറങ്ങിയ 'ബ്ലാക്ക് ഫ്രൈഡേ'യും (Black Friday) ഈ പട്ടികയിൽ ഉൾപ്പെടുന്നു. 1993-ലെ മുംബൈ ബോംബ് സ്‌ഫോടനത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രം നിയമപരമായ തടസ്സങ്ങൾ കാരണം റിലീസ് ചെയ്യുന്നതിന് മുമ്പ് നിരോധിച്ചിരുന്നു. അനുരാഗ് കശ്യപ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഹുസൈൻ സെയ്ദിയുടെ 'ബ്ലാക്ക് ഫ്രൈഡേ: ദി ട്രൂ സ്റ്റോറി ഓഫ് ദി ബോംബെ ബോംബ് ബ്ലാസ്റ്റ്‌സ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പവൻ മൽഹോത്ര, കെ.കെ. മേനോൻ, ആദിത്യ ശ്രീവാസ്തവ, കിഷോർ കദം, സാക്കിർ ഹുസൈൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
advertisement
2014-ൽ പുറത്തിറങ്ങിയ 'അൺഫ്രീഡം' (Unfreedom) എന്ന സിനിമയും നിരോധിക്കപ്പെട്ടു. രണ്ട് ധീരമായ പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഈ ആധുനിക ത്രില്ലർ ചിത്രമാണിത്. ഒന്ന് ലെസ്ബിയൻ ബന്ധവും ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെട്ട കഥയുമാണ്. രാജ് അമിത് കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു മുസ്ലീം മൗലികവാദി ഒരു മുസ്ലീം ലിബറലിനെ കൊല്ലാൻ തട്ടിക്കൊണ്ടുപോകുന്നത് കാണാം. മറുവശത്ത്, ഒരു ലെസ്ബിയൻ തന്റെ ബൈസെക്ഷ്വൽ കാമുകിയെ തട്ടിക്കൊണ്ടുപോകുന്നു. വിക്ടർ ബാനർജി, ആദിൽ ഹുസൈൻ, പ്രീതി ഗുപ്ത എന്നിവർ അഭിനയിച്ച ഈ ചിത്രം നഗ്നത കാരണം നിരോധിച്ചു.
advertisement
'ആംഗ്രി ഇന്ത്യൻ ഗോഡസസ്' (Angry Indian Goddesses) എന്ന ചിത്രമാണ് പട്ടികയിൽ എട്ടാമത്. പാൻ നളീന്റെ 'ആംഗ്രി ഇന്ത്യൻ ഗോഡസസ്' അവരുടെ ഒരു സുഹൃത്തിന്റെ വിവാഹം ആഘോഷിക്കാൻ വീണ്ടും കണ്ടുമുട്ടുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്. ഗോവയിൽ ആരംഭിക്കുന്ന ബാച്ചിലറേറ്റ് പാർട്ടിയിൽ, അവർ പരസ്പരം നിരവധി രഹസ്യങ്ങൾ അറിയുന്നു. പുരുഷാധിപത്യം, സ്വാതന്ത്ര്യം, സ്ത്രീകളുടെ ദൈനംദിന പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള മൂർച്ചയുള്ള അഭിപ്രായമാണ് ഈ ചിത്രം. ഇത് തീയറ്റർ റിലീസിന് അംഗീകരിച്ചില്ല, പക്ഷേ നിരവധി കട്ട്-അപ്പുകൾക്കുശേഷം, ഇത് OTT-യിൽ ലഭ്യമാണ്.