IPL 2020 MI vs DC Final| അഞ്ചാം തവണയും കിരീടത്തിൽ മുത്തമിട്ട് മുംബൈ; ആഘോഷമാക്കി താരങ്ങൾ

Last Updated:
തുടർച്ചയായ രണ്ടാം കിരീട നേട്ടത്തോടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമും മുംബൈ ആയി.
1/10
 ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവിൽ അഞ്ചാം തവണയും കപ്പെടുത്ത് മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തകർത്താണ് മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടം. 68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ.
ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവിൽ അഞ്ചാം തവണയും കപ്പെടുത്ത് മുംബൈ. ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തകർത്താണ് മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടം. 68 റൺസെടുത്ത രോഹിത് ശർമ്മയും 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടുമാണ് മുംബൈയുടെ വിജയ ശിൽപ്പികൾ.
advertisement
2/10
 രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.
രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ മുംബൈയ്ക്കിത് അഞ്ചാം ഐപിഎൽ കിരീടമാണ്. ഫൈനലിലും തോറ്റതോടെ ഈ സീസണിൽ ഡൽഹി മുംബൈയോട് തോറ്റത് നാലാം തവണയാണ്.
advertisement
3/10
 ഡല്‍ഹി ക്യാപിറ്റല്‍സ്​ ഏഴു വിക്കറ്റ്​ നഷ്​ടത്തില്‍ 155 റണ്‍സ്​ എടുത്തിരുന്നു. ക്യാപ്​റ്റന്‍ ശ്രേയസ്​ അയ്യരും (65*) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ്​ ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്​. തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി പൊരുതാനുള്ള സ്​കോറിലേക്കെത്തിയത്​.
ഡല്‍ഹി ക്യാപിറ്റല്‍സ്​ ഏഴു വിക്കറ്റ്​ നഷ്​ടത്തില്‍ 155 റണ്‍സ്​ എടുത്തിരുന്നു. ക്യാപ്​റ്റന്‍ ശ്രേയസ്​ അയ്യരും (65*) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ്​ ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്​. തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി പൊരുതാനുള്ള സ്​കോറിലേക്കെത്തിയത്​.
advertisement
4/10
 156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. തുടർച്ചയായുള്ള രണ്ടാം കിരീടനേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.
156 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ മുംബൈ അനായാസ വിജയം നേടുകയായിരുന്നു. തുടർച്ചയായുള്ള രണ്ടാം കിരീടനേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.
advertisement
5/10
 തുടർച്ചയായ രണ്ടാം കിരീട നേട്ടത്തോടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമും മുംബൈ ആയി. 2010, 2011 വർഷങ്ങളിലാണ് ചെന്നൈ കിരീടം നിലനിർത്തിയത്.
തുടർച്ചയായ രണ്ടാം കിരീട നേട്ടത്തോടെ ചെന്നൈ സൂപ്പർ കിങ്സിനു ശേഷം ഐപിഎൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമും മുംബൈ ആയി. 2010, 2011 വർഷങ്ങളിലാണ് ചെന്നൈ കിരീടം നിലനിർത്തിയത്.
advertisement
6/10
 തകർപ്പൻ ഫോമിലേക്ക് തിരിച്ചു വന്ന ഹിറ്റ്മാൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. 51 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടക്കം 68 റൺസാണ് രോഹിത് നേടിയത്.
തകർപ്പൻ ഫോമിലേക്ക് തിരിച്ചു വന്ന ഹിറ്റ്മാൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. 51 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടക്കം 68 റൺസാണ് രോഹിത് നേടിയത്.
advertisement
7/10
 മുംബൈയ്‌ക്ക് വേണ്ടി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.
മുംബൈയ്‌ക്ക് വേണ്ടി ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നഥാൻ കൂൾട്ടർനൈൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ജയന്ത് യാദവ് നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.
advertisement
8/10
 17 മത്സരങ്ങളിൽ 30 വിക്കറ്റ് നേടിയ ഡൽഹിയുടെ കഗിസോ റബാദയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
17 മത്സരങ്ങളിൽ 30 വിക്കറ്റ് നേടിയ ഡൽഹിയുടെ കഗിസോ റബാദയാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
advertisement
9/10
 മുംബൈ താരം ജസ്പ്രീത് ബൂംറയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 15 മത്സരത്തിൽ 27 വിക്കറ്റുകളാണ് ബൂംറ നേടിയത്.
മുംബൈ താരം ജസ്പ്രീത് ബൂംറയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 15 മത്സരത്തിൽ 27 വിക്കറ്റുകളാണ് ബൂംറ നേടിയത്.
advertisement
10/10
 Mumbai Indians
Mumbai Indians
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement