Kerala Beach | ബ്ലൂ ഫ്ലാഗ് പട്ടികയിൽ ഇടം; കാപ്പാട് ബീച്ച് ഇനി ലോക്കലല്ല, ഓൺലി ഇന്റർനാഷണൽ

Last Updated:
ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് എജ്യുക്കേഷനാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്. (റിപ്പോർട്ട് - വിനേഷ് കുമാർ എസ്)
1/6
 കോഴിക്കോട്: കേരളത്തിലും അങ്ങനെ ഒരു ബീച്ചിന് അന്താരാഷ്ട്ര സ്വഭാവം ഉണ്ടായിരിക്കുന്നു. വിനോദസഞ്ചാര ഭൂപടത്തില്‍ ബ്ലൂ ഫ്ലാഗ് പട്ടികയില്‍ ഇടം നേടിയ കാപ്പാട് ബീച്ചാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന് ഇളവ് ലഭിക്കുന്നതോടെ സന്ദര്‍ശകരെത്തുമ്പോള്‍ പുതിയൊരു ബീച്ചാണ് ഇനിയുണ്ടാകുക.
കോഴിക്കോട്: കേരളത്തിലും അങ്ങനെ ഒരു ബീച്ചിന് അന്താരാഷ്ട്ര സ്വഭാവം ഉണ്ടായിരിക്കുന്നു. വിനോദസഞ്ചാര ഭൂപടത്തില്‍ ബ്ലൂ ഫ്ലാഗ് പട്ടികയില്‍ ഇടം നേടിയ കാപ്പാട് ബീച്ചാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന് ഇളവ് ലഭിക്കുന്നതോടെ സന്ദര്‍ശകരെത്തുമ്പോള്‍ പുതിയൊരു ബീച്ചാണ് ഇനിയുണ്ടാകുക.
advertisement
2/6
 അന്താരാഷ്ട്ര പട്ടികയില്‍ ഇടം നേടിയ കാപ്പാട് ബീച്ചില്‍ സൗന്ദര്യവത്ക്കരണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 33 ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അന്താരാഷ്ട്രപട്ടികയില്‍ ഇടം നേടിയത്.
അന്താരാഷ്ട്ര പട്ടികയില്‍ ഇടം നേടിയ കാപ്പാട് ബീച്ചില്‍ സൗന്ദര്യവത്ക്കരണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 33 ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അന്താരാഷ്ട്രപട്ടികയില്‍ ഇടം നേടിയത്.
advertisement
3/6
 പൂർണമായും പരിസ്ഥിതി സൗഹൃദമായ കേരളത്തിലെ ഏക ബീച്ചായിരിക്കുന്നു കാപ്പാട്. ബീച്ചിലെ സൗന്ദര്യവത്ക്കരണം അവസാനഘട്ടത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ബീച്ച് സൗന്ദര്യവത്ക്കരണത്തിന് എട്ട് കോടി അനുവദിച്ചിരുന്നു.
പൂർണമായും പരിസ്ഥിതി സൗഹൃദമായ കേരളത്തിലെ ഏക ബീച്ചായിരിക്കുന്നു കാപ്പാട്. ബീച്ചിലെ സൗന്ദര്യവത്ക്കരണം അവസാനഘട്ടത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ ബീച്ച് സൗന്ദര്യവത്ക്കരണത്തിന് എട്ട് കോടി അനുവദിച്ചിരുന്നു.
advertisement
4/6
 സഞ്ചാരികളുടെ സുരക്ഷ, പാര്‍ക്കുകള്‍, കടല്‍വെള്ളത്തില്‍ ഇറങ്ങി വരുന്നവര്‍ക്ക് കുളിക്കാന്‍ ശുദ്ധജലം, മനോഹരമായ ഇരിപ്പിടങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള ടോയ് ലെറ്റുകള്‍. ഇതൊക്കെയാണ് കേരളത്തിലെ മറ്റുള്ള ബീച്ചുകളില്‍ നിന്ന് കാപ്പാടിനെ വ്യത്യസ്തമാക്കുന്നത്.
സഞ്ചാരികളുടെ സുരക്ഷ, പാര്‍ക്കുകള്‍, കടല്‍വെള്ളത്തില്‍ ഇറങ്ങി വരുന്നവര്‍ക്ക് കുളിക്കാന്‍ ശുദ്ധജലം, മനോഹരമായ ഇരിപ്പിടങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള ടോയ് ലെറ്റുകള്‍. ഇതൊക്കെയാണ് കേരളത്തിലെ മറ്റുള്ള ബീച്ചുകളില്‍ നിന്ന് കാപ്പാടിനെ വ്യത്യസ്തമാക്കുന്നത്.
advertisement
5/6
 വിദേശ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനുതകുന്ന രീതിയിലുള്ള സൗന്ദര്യവത്കരണമാണ് കാപ്പാട് ബീച്ചില്‍ നടക്കുന്നതെന്ന് ഡിടിപിസി കോഴിക്കോട് സെക്രട്ടറി ബീന പറഞ്ഞു. ദിവസവും കാപ്പാട് ബീച്ച് പരിപാലനത്തിന് മുപ്പതിലധികം തൊഴിലാളികളുണ്ട്. വാസ്‌കോഡ ഗാമ സ്തൂപം മുതല്‍ തുവ്വപ്പാറയുടെ വടക്കുഭാഗം വരെയാണ് നവീകരണ  പ്രവര്‍ത്തനങ്ങള്‍. ഇത്രത്തോളം മനോഹരമായൊരു കടലോരം കേരളത്തിൽ എവിടെയും കാണാന്‍ കഴിയില്ല.
വിദേശ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനുതകുന്ന രീതിയിലുള്ള സൗന്ദര്യവത്കരണമാണ് കാപ്പാട് ബീച്ചില്‍ നടക്കുന്നതെന്ന് ഡിടിപിസി കോഴിക്കോട് സെക്രട്ടറി ബീന പറഞ്ഞു. ദിവസവും കാപ്പാട് ബീച്ച് പരിപാലനത്തിന് മുപ്പതിലധികം തൊഴിലാളികളുണ്ട്. വാസ്‌കോഡ ഗാമ സ്തൂപം മുതല്‍ തുവ്വപ്പാറയുടെ വടക്കുഭാഗം വരെയാണ് നവീകരണ  പ്രവര്‍ത്തനങ്ങള്‍. ഇത്രത്തോളം മനോഹരമായൊരു കടലോരം കേരളത്തിൽ എവിടെയും കാണാന്‍ കഴിയില്ല.
advertisement
6/6
 കാപ്പാട് കൂടാതെ കർണാടകയിലെ പദുബിട്രി, ആന്ധ്രയിലെ രുഷികോണ്ട, ഗുജറാത്തിലെ ശിവരാജ്പൂര്‍, ഡിയുവിലെ ഗോഗ്ല, ഒഡീഷയിലെ സുവർണ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹത്തിലെ രാധാനഗര്‍ എന്നീ ബീച്ചുകള്‍ക്കും ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് എജ്യുക്കേഷനാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്.
കാപ്പാട് കൂടാതെ കർണാടകയിലെ പദുബിട്രി, ആന്ധ്രയിലെ രുഷികോണ്ട, ഗുജറാത്തിലെ ശിവരാജ്പൂര്‍, ഡിയുവിലെ ഗോഗ്ല, ഒഡീഷയിലെ സുവർണ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹത്തിലെ രാധാനഗര്‍ എന്നീ ബീച്ചുകള്‍ക്കും ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് എജ്യുക്കേഷനാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്.
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement