തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം മണ്ഡലങ്ങൾ യുഡിഎഫിനും എൽഡിഎഫിനും ഒപ്പം. ഒരു മണ്ഡലം ബിജെപിയുടെ കൈയിലും.
2/ 5
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ശശി തരൂരിനായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം.
3/ 5
അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം.
4/ 5
സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്.
5/ 5
ബിജെപിയ്ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ നേടിയത് 2,82,336 വോട്ടുകളാണ്. അതായത്, മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 32.3 ശതമാനം. ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ഥിക്ക് ഇത്രയധികം വോട്ടുകള്‍ കേരളത്തില്‍ ലഭിക്കുന്നത്.