മൃഗങ്ങളുടെ ഇറക്കുമതിയിലെ ക്രമക്കേട് ആരോപണം; വൻതാരക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കൃത്യമായ തെളിവുകളില്ലാതെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിയമനടപടികൾ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി
വിദേശ രാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ ഇറക്കുമതി ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് വൻതാര ആനിമൽ വെൽഫെയർ ഇനിഷ്യേറ്റീവിനെതിരെ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി തള്ളി. വന്യജീവി കൈമാറ്റത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള കൺവെൻഷൻ (CITES) മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ഒരു ഫൗണ്ടേഷന്റെ വാദങ്ങൾ മാർച്ച് 9-ലെ ഉത്തരവിലൂടെ പരമോന്നത കോടതി നിരസിച്ചു.
ഹർജിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നേരത്തെ വൻതാരയ്ക്ക് നൽകിയ ക്ലീൻ ചിറ്റ് ശരിവയ്ക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ അംഗീകരിച്ച എസ്.ഐ.ടി റിപ്പോർട്ട് അന്തിമമാണെന്ന് കോടതി ആവർത്തിച്ചു. എസ്.ഐ.ടിയും സി.ഐ.ടി.ഇ.എസ് (CITES) സെക്രട്ടേറിയറ്റും സ്വതന്ത്രമായി നടത്തിയ അന്വേഷണങ്ങളിൽ ആഭ്യന്തരമോ അന്തർദേശീയമോ ആയ നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. വൻതാരയുടെ ഇറക്കുമതി രേഖകളിലോ ലൈസൻസിലോ പ്രവർത്തന രീതികളിലോ യാതൊരു ക്രമക്കേടും കണ്ടെത്താനായില്ല.
advertisement
നിയമപരമായ അനുമതിയുടെ അടിസ്ഥാനത്തിൽ മൃഗങ്ങളെ കൈമാറിക്കഴിഞ്ഞാൽ, പിന്നീട് ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളുടെ പേരിൽ ആ നടപടിയെ എപ്പോഴും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ തെളിവുകളില്ലാതെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിയമനടപടികൾ ഉപയോഗിക്കരുതെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി.എല്ലാ സൗകര്യങ്ങളുമുള്ള, മികച്ച രീതിയിൽ പരിചരണം ലഭിക്കുന്ന ഒ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 19, 2026 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൃഗങ്ങളുടെ ഇറക്കുമതിയിലെ ക്രമക്കേട് ആരോപണം; വൻതാരക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി










