Virat Kohli | 'വിരാട് കോഹ്ലിയുടെ മോശം ഫോമിന് കാരണം രവി ശാസ്ത്രി'; വിമർശനവുമായി പാക് മുൻ താരം

Last Updated:
'2019ൽ കുംബ്ലെയെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒഴിവാക്കി, രവി ശാസ്ത്രി വന്നു. അദ്ദേഹത്തിന് അക്രഡിറ്റേഷൻ ഉണ്ടായിരുന്നോ ഇല്ലയോ, എനിക്കറിയില്ല. അദ്ദേഹം ഒരു ബ്രോഡ്കാസ്റ്ററായിരുന്നു. കോച്ചിംഗിൽ കാര്യമില്ലായിരുന്നു'
1/5
 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച കാലങ്ങളിലൊന്നായി വിലയിരുത്തപ്പെടും. കാരണം, ഓസ്‌ട്രേലിയയിൽ ഇന്ത്യ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയതും 2019ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ സെമിയിലെത്തുകയും ചെയ്തത് രവിശാസ്ത്രിയുടെ പരീശീലനത്തിൻ കീഴിലായിരുന്നു. മുൻ നായകൻ വിരാട് കോഹ്‌ലിയുമായി മികച്ച കെമിസ്ട്രി രൂപപ്പെടുത്തിയ ഇന്ത്യൻ ടീമിലും ശാസ്ത്രിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഈ വർഷമാദ്യം മോശം ഫോമിനെ തുടർന്ന് വിശ്രമിക്കാൻ ശാസ്ത്രി ആവശ്യപ്പെട്ടപ്പോൾ കോഹ്‌ലി അത് അംഗീകരിച്ചതും അതുകൊണ്ടായിരിക്കാം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ കാലഘട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച കാലങ്ങളിലൊന്നായി വിലയിരുത്തപ്പെടും. കാരണം, ഓസ്‌ട്രേലിയയിൽ ഇന്ത്യ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയതും 2019ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ സെമിയിലെത്തുകയും ചെയ്തത് രവിശാസ്ത്രിയുടെ പരീശീലനത്തിൻ കീഴിലായിരുന്നു. മുൻ നായകൻ വിരാട് കോഹ്‌ലിയുമായി മികച്ച കെമിസ്ട്രി രൂപപ്പെടുത്തിയ ഇന്ത്യൻ ടീമിലും ശാസ്ത്രിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഈ വർഷമാദ്യം മോശം ഫോമിനെ തുടർന്ന് വിശ്രമിക്കാൻ ശാസ്ത്രി ആവശ്യപ്പെട്ടപ്പോൾ കോഹ്‌ലി അത് അംഗീകരിച്ചതും അതുകൊണ്ടായിരിക്കാം.
advertisement
2/5
 അതേസമയം കോഹ്ലിയുടെ ഇപ്പോഴത്തെ മോശം ഫോമിന് കാരണം രവിശാസ്ത്രിയാണെന്ന ആരോപണവുമായി മുൻ പാക് ക്യാപ്റ്റൻ റഷീദ് ലത്തീഫ് രംഗത്തെത്തി. "അദ്ദേഹം (രവി ശാസ്ത്രി) കാരണമാണ് ഇത് സംഭവിച്ചത്," വിരാട് കോഹ്‌ലിക്ക് ശാസ്ത്രി നൽകിയ ഉപദേശത്തോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലത്തീഫ് പറഞ്ഞു. കമന്‍ററി പറയുന്ന ജോലി ചെയ്യുന്ന ആളുകൾക്ക് ചേരുന്ന ബിസിനസ് അല്ല കോച്ചിംഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോഹ്ലിയുടെ ഇപ്പോഴത്തെ മോശം ഫോമിന് കാരണം രവിശാസ്ത്രിയാണെന്ന ആരോപണവുമായി മുൻ പാക് ക്യാപ്റ്റൻ റഷീദ് ലത്തീഫ് രംഗത്തെത്തി. "അദ്ദേഹം (രവി ശാസ്ത്രി) കാരണമാണ് ഇത് സംഭവിച്ചത്," വിരാട് കോഹ്‌ലിക്ക് ശാസ്ത്രി നൽകിയ ഉപദേശത്തോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലത്തീഫ് പറഞ്ഞു. കമന്‍ററി പറയുന്ന ജോലി ചെയ്യുന്ന ആളുകൾക്ക് ചേരുന്ന ബിസിനസ് അല്ല കോച്ചിംഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
3/5
india vs south africa, india vs south africa boxing day test, virat kohli, rahul dravid, world test championship, ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഇന്ത്യ- ദക്ഷിണാഫ്രിക്ക ബോക്സിങ് ഡേ ടെസ്റ്റ്, സെഞ്ചൂറിയൻ ടെസ്റ്റ്, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്
പാകിസ്ഥാനോട് ചാമ്പ്യൻസ് ട്രോഫി തോറ്റതിന് പിന്നാലെയാണ് അനിൽ കുംബ്ലെയ്ക്ക് പകരം പ്രശസ്ത കമന്റേറ്ററായിരുന്ന ശാസ്ത്രിയെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ടീമിനെ മുന്നോട്ടു നയിക്കുകയെന്ന ഉത്തരവാദിത്വവുമായായിരുന്നു ശാസ്ത്രിയുടെ വരവ്.
advertisement
4/5
 '2019ൽ കുംബ്ലെയെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒഴിവാക്കി, രവി ശാസ്ത്രി വന്നു. അദ്ദേഹത്തിന് അക്രഡിറ്റേഷൻ ഉണ്ടായിരുന്നോ ഇല്ലയോ, എനിക്കറിയില്ല. അദ്ദേഹം ഒരു ബ്രോഡ്കാസ്റ്ററായിരുന്നു. കോച്ചിംഗിൽ കാര്യമില്ലായിരുന്നു. വിരാട് കോഹ്‌ലി ഒഴികെ, ശാസ്ത്രിയെ ടീമിലെത്തിക്കുന്നതിൽ പങ്കുവഹിച്ച മറ്റ് ആളുകളും ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അത് ഇപ്പോൾ തിരിച്ചടിയാകുന്നു, അല്ലേ? അദ്ദേഹം (ശാസ്ത്രി) പരിശീലകനായില്ലെങ്കിൽ, അവൻ (കോഹ്‌ലി) പുറത്താകുമായിരുന്നില്ല'- റഷീദ് ലത്തീഫ് പറഞ്ഞു.
'2019ൽ കുംബ്ലെയെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒഴിവാക്കി, രവി ശാസ്ത്രി വന്നു. അദ്ദേഹത്തിന് അക്രഡിറ്റേഷൻ ഉണ്ടായിരുന്നോ ഇല്ലയോ, എനിക്കറിയില്ല. അദ്ദേഹം ഒരു ബ്രോഡ്കാസ്റ്ററായിരുന്നു. കോച്ചിംഗിൽ കാര്യമില്ലായിരുന്നു. വിരാട് കോഹ്‌ലി ഒഴികെ, ശാസ്ത്രിയെ ടീമിലെത്തിക്കുന്നതിൽ പങ്കുവഹിച്ച മറ്റ് ആളുകളും ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അത് ഇപ്പോൾ തിരിച്ചടിയാകുന്നു, അല്ലേ? അദ്ദേഹം (ശാസ്ത്രി) പരിശീലകനായില്ലെങ്കിൽ, അവൻ (കോഹ്‌ലി) പുറത്താകുമായിരുന്നില്ല'- റഷീദ് ലത്തീഫ് പറഞ്ഞു.
advertisement
5/5
 2014-ൽ തുടങ്ങി രണ്ട് വർഷക്കാലം രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായിരുന്നു. തുടർന്ന് 2017-ൽ ശാസ്ത്രിയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ശാസ്ത്രി ഉള്ളപ്പോൾ ഇന്ത്യൻ ടീം ഐസിസി ട്രോഫി നേടിയില്ലെങ്കിലും. കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീം മികച്ച വിജയം നേടിയിരുന്നു.
2014-ൽ തുടങ്ങി രണ്ട് വർഷക്കാലം രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായിരുന്നു. തുടർന്ന് 2017-ൽ ശാസ്ത്രിയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ശാസ്ത്രി ഉള്ളപ്പോൾ ഇന്ത്യൻ ടീം ഐസിസി ട്രോഫി നേടിയില്ലെങ്കിലും. കളിയുടെ എല്ലാ ഫോർമാറ്റുകളിലും ടീം മികച്ച വിജയം നേടിയിരുന്നു.
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement