advertisement

വെള്ളി ഇനി സ്വർണമാകണം; രാജ്യത്തിന് അഭിമാനമായി ഈ കണ്ണൂരുകാരൻ

Last Updated:
ഇരുപതാം വയസിൽ തുടങ്ങിയതാണ് കൂത്ത് പറമ്പ് സ്വദേശി ഷിനു ചൊവ്വയുടെ കഠിനപ്രയത്നം. 12 വർഷങ്ങൾ കൊണ്ട് ഷിനു കൈവരിച്ചത് സ്വപ്ന തുല്യമായ നേട്ടങ്ങൾ. റിപ്പോർട്ടും ചിത്രങ്ങളും- എസ് എസ് ശരണ്‍
1/4
 ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ മെൻ ഫിസിക്‌ വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യക്ക് അഭിമാനമായതിന്റെ നിറവിലാണ് കണ്ണൂർ സ്വദേശി ഷിനു ചൊവ്വ. ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം മെൻ ഫിസിക്ക് വിഭാഗത്തിൽ മെഡൽ സ്വന്തമാക്കുന്നത്.
ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ മെൻ ഫിസിക്‌ വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യക്ക് അഭിമാനമായതിന്റെ നിറവിലാണ് കണ്ണൂർ സ്വദേശി ഷിനു ചൊവ്വ. ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം മെൻ ഫിസിക്ക് വിഭാഗത്തിൽ മെഡൽ സ്വന്തമാക്കുന്നത്.
advertisement
2/4
 ഇരുപതാം വയസിൽ തുടങ്ങിയതാണ് കൂത്ത് പറമ്പ് സ്വദേശി ഷിനു ചൊവ്വയുടെ കഠിനപ്രയത്നം. 12 വർഷങ്ങൾ കൊണ്ട് ഷിനു കൈവരിച്ചത് സ്വപ്ന തുല്യമായ നേട്ടങ്ങൾ. പരിശീലനം തുടങ്ങി ചുരുങ്ങിയ കാലയളവിൽ മിസ്റ്റർ യൂണിവേഴ്സായ ഷിനു വൈകാതെ മിസ്റ്റർ കേരള പട്ടവും കൈപ്പിടിയിലൊതുക്കി. പിന്നീട് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി കരസ്ഥമാക്കി കൊണ്ടാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് ഷിനു ചുവടു വയ്ക്കുന്നത്.
ഇരുപതാം വയസിൽ തുടങ്ങിയതാണ് കൂത്ത് പറമ്പ് സ്വദേശി ഷിനു ചൊവ്വയുടെ കഠിനപ്രയത്നം. 12 വർഷങ്ങൾ കൊണ്ട് ഷിനു കൈവരിച്ചത് സ്വപ്ന തുല്യമായ നേട്ടങ്ങൾ. പരിശീലനം തുടങ്ങി ചുരുങ്ങിയ കാലയളവിൽ മിസ്റ്റർ യൂണിവേഴ്സായ ഷിനു വൈകാതെ മിസ്റ്റർ കേരള പട്ടവും കൈപ്പിടിയിലൊതുക്കി. പിന്നീട് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി കരസ്ഥമാക്കി കൊണ്ടാണ് ലോക ചാമ്പ്യൻഷിപ്പിലേക്ക് ഷിനു ചുവടു വയ്ക്കുന്നത്.
advertisement
3/4
 തായ്‌ലൻഡ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ ആധിപത്യം ഉറപ്പിച്ചിരുന്ന ലോകചാമ്പ്യൻഷിപ്പിൽ പതറാതെ മുന്നേറിയ ഷിനു ഇത്തവണ രാജ്യത്തിന് അഭിമാനമായത് വെള്ളി സ്വന്തമാക്കി കൊണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സ്വർണം അടുത്ത ചാമ്പ്യൻഷിപ്പിൽ നേടിയെടുക്കുമെന്നും താരം ഉറപ്പിച്ചു പറയുന്നു. പൂജപ്പുര സ്വദേശിയും പരിശീലകനുമായ സുധാകരന് കീഴിലാണ് ഷിനു നേട്ടങ്ങളുടെ പടവുകൾ ഓടിക്കയറിയത്. അതിനാൽ ഷിനുവിന്റെ അഭിമാനകരമായ നേട്ടത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പരിശീലകനാണ്.
തായ്‌ലൻഡ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ ആധിപത്യം ഉറപ്പിച്ചിരുന്ന ലോകചാമ്പ്യൻഷിപ്പിൽ പതറാതെ മുന്നേറിയ ഷിനു ഇത്തവണ രാജ്യത്തിന് അഭിമാനമായത് വെള്ളി സ്വന്തമാക്കി കൊണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ സ്വർണം അടുത്ത ചാമ്പ്യൻഷിപ്പിൽ നേടിയെടുക്കുമെന്നും താരം ഉറപ്പിച്ചു പറയുന്നു. പൂജപ്പുര സ്വദേശിയും പരിശീലകനുമായ സുധാകരന് കീഴിലാണ് ഷിനു നേട്ടങ്ങളുടെ പടവുകൾ ഓടിക്കയറിയത്. അതിനാൽ ഷിനുവിന്റെ അഭിമാനകരമായ നേട്ടത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പരിശീലകനാണ്.
advertisement
4/4
 അടുത്ത ചാമ്പ്യൻഷിപ്പിൽ സ്വർണത്തിൽ മുത്തമിടാനുള്ള തയാറെടുപ്പുകൾ ഉടൻ തുടങ്ങാനാണ് പരിശീലകന്റെ തീരുമാനം. ഇന്ത്യയെ സംബന്ധിച്ചു ചരിത്ര നേട്ടം കൈവരിച്ച ഷിനുവിന് ആവേശകരമായ സ്വീകരണമാണ് നാട് ഒരുക്കിയത്. ഷിനുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി ഇ പി ജയരാജൻ തുടങ്ങിയവർ അനുമോദിച്ചു. ഷിനുവിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നു ഇരുവരും ആശംസിച്ചു.​
അടുത്ത ചാമ്പ്യൻഷിപ്പിൽ സ്വർണത്തിൽ മുത്തമിടാനുള്ള തയാറെടുപ്പുകൾ ഉടൻ തുടങ്ങാനാണ് പരിശീലകന്റെ തീരുമാനം. ഇന്ത്യയെ സംബന്ധിച്ചു ചരിത്ര നേട്ടം കൈവരിച്ച ഷിനുവിന് ആവേശകരമായ സ്വീകരണമാണ് നാട് ഒരുക്കിയത്. ഷിനുവിനെ മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി ഇ പി ജയരാജൻ തുടങ്ങിയവർ അനുമോദിച്ചു. ഷിനുവിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നു ഇരുവരും ആശംസിച്ചു.​
advertisement
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയുടെ ജനനേന്ദ്രിയത്തിൽ മുൻ ക്ഷേത്ര പൂജാരി മരപ്പാവയും നാണയത്തുട്ടുകളും കയറ്റി
  • തിരുവനന്തപുരം പോക്സോ കോടതി മുൻ ക്ഷേത്ര പൂജാരി ബിനീഷിനെ 14കാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാക്കി

  • 2019ൽ പരീക്ഷാ പേടിയുള്ള കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജാമുറിയിൽ പീഡിപ്പിച്ചു

  • കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു

View All
advertisement