കരിപ്പൂർ വിമാന അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അഖിലേഷിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ഓഗസ്റ്റ് 7 നാണ് ദുബായിൽ നിന്നും 184 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ തകർന്നു വീണത്. പൈലറ്റ് ദീപക് സാഥെ, സഹ പൈലറ്റ് അഖിലേഷ് ശർമ അടക്കം 21 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
You may also like:പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞു വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം [NEWS]'സുശാന്ത് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നു'; ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി [NEWS] ലോക്ക്ഡൗണിൽ റദ്ദാക്കിയ വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കും; ക്രെഡിറ്റ് ഷെൽ ആയും നൽകാം [NEWS]
advertisement
ദുഃഖരമായ നാളുകൾക്ക് ശേഷം കുടുംബത്തിൽ വീണ്ടും സന്തോഷം വന്നെത്തിയെന്ന് കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം അഖിലേഷിന്റെ ഭാര്യ മേഘ പ്രതികരിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 2.75 കിലോഗ്രാം ആണ് കുഞ്ഞിന്റെ തൂക്കം.
രണ്ട് വർഷം മുമ്പായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. അഖിലേഷിന്റെ വിയോഗ വാർത്ത മേഘയെ ആദ്യം അറിയിച്ചിരുന്നില്ല. സംസ്കാര ചടങ്ങുകൾക്ക് തൊട്ടു മുമ്പാണ് മേഘ വിവരം അറിഞ്ഞത്. മേഘയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 21 മുതൽ അവധിയിൽ പ്രവേശിക്കാനിരിക്കേയായിരുന്നു അപകടം.
ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ അഖിലേഷ് സ്വന്തം ഗ്രാമത്തിൽ നിന്നും പൈലറ്റാകുന്ന ആദ്യത്തെ ആളായിരുന്നു.