ശനിയാഴ്ച നിയോജകമണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തി മോദി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ പോകുന്ന കർഷക വിരുദ്ധ ബിൽ ഒപ്പ് വെക്കാതെ രാഷ്ട്രപതി മടക്കി അയയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
You may also like:കോവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും വേറെ അണ്ണന്റെ തരും'; ട്രോളുമായി മന്ത്രി എംഎം മണി [NEWS]കോവിഡ് പരിശോധനക്ക് വ്യാജവിലാസം നൽകിയെന്ന പരാതി; KSU നേതാവ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു [NEWS] തൃശ്ശൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്‍ [NEWS]
advertisement
ബില്ലിലെ വ്യവസ്ഥകൾ യാഥാർത്ഥ്യമാകുന്നതോടെ കാര്‍ഷികവിപണി ഘട്ടംഘട്ടമായി ഇല്ലാതാവും. ഭക്ഷ്യസുരക്ഷ താളം തെറ്റുകയും ചെയ്യും. താങ്ങുവില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം തുടങ്ങിയ അടിത്തറകളിലാണ് ഇന്ത്യയില്‍ ഭക്ഷ്യസുരക്ഷ നിലനില്‍ക്കുന്നത്.
ഇത്തരം സംവിധാനങ്ങളുടെ അടിവേരറുക്കുന്ന നിയമങ്ങളാണ് പുതിയ ബില്ലിലുള്ളത്. കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് കോടിക്കണക്കിന് കര്‍ഷകരെ വഴിയാധാരമാക്കുന്നതാണ് പുതിയ കര്‍ഷക ബില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധപരിപാടി വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.