Also Read- 'ഇതിലപ്പുറം ഒരു നഷ്ടം വരാനില്ല; ഈ നാടിന്റെ പ്രതിരൂപമായിരുന്നു എസ് പി ബിയും ആ ശബ്ദവും'
ഇമ്രാൻഖാൻ കശ്മീർ വിഷയം ഉന്നയിക്കുകയാണ്. സമീപകാലത്തെ ഇന്ത്യക്കെതിരെ നിരവധി വിഷയങ്ങളിൽ വിമർശനവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഇമ്രാൻ ഖാന്റെ പ്രസംഗത്തിന് പിന്നാലെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധിയായ ടിഎസ് തിരുമൂര്‍ത്തി ട്വീറ്ററിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചു. പാക് പ്രധാനമന്ത്രിയുടെ പരാമർശനത്തിന് ശരിയായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
Also Read- ചെന്നൈക്ക് വീണ്ടും തോൽവി; ഡല്‍ഹിക്ക് 44 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം
യുഎന്നിന്റെ 75ാം ജനറൽ അസംബ്ലിയിലെ പാക് പ്രസിഡന്റിന്റെ വിലകുറഞ്ഞ നയതന്ത്ര പ്രസ്താവന. ദുഷിച്ച കാപട്യങ്ങളുടെ മറ്റൊരു നീണ്ട പട്ടിക, വ്യക്തിപരമായ ആക്രമണങ്ങൾ, യുദ്ധവിലാപം, സ്വന്തം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഉപദ്രവങ്ങൾ, അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ. ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കുക- അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read- റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
യുഎൻ ജനറൽ അസംബ്ലിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് പ്രസംഗം. മുന്‍കൂട്ടി തയാറാക്കിയ വീഡിയോയിലൂടെയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
അതേസമയം, യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയും വിദേശകാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ മഹാവീർ സ്വിംഗിയും പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു. പകർച്ചവ്യാധിയെ നേരിടാൻ ലോകം ഒറ്റക്കെട്ടായി കൈകോർക്കുമ്പോൾ പാകിസ്ഥാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും നിന്ദ്യവുമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണെന്ന് സ്വിംഗ്വി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന പാക് നടപടി ദൗർഭാഗ്യകരമാണെന്നും സ്വിംഗ്വി കുറ്റപ്പെടുത്തി.
