Also Read- ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു
"ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു"- പരേഡിനെ അഭിസംബോധന ചെയ്ത് കിം പറഞ്ഞു. തന്റെ പൂർവപിതാമഹൻമാർ രാജ്യത്തിന് ചെയ്ത മഹത്തായ കാര്യങ്ങളുടെ പൈതൃകം ഊന്നി പറഞ്ഞ കിം, ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യം പ്രകടിപ്പിച്ചതും അമേരിക്കയെ നേരിട്ട് വിമർശിക്കാതിരുന്നതും ശ്രദ്ധേയമായി.
advertisement
Also Read- ഡിഎംകെയിൽ നിന്ന് കോൺഗ്രസ് വഴി ബിജെപിയിലേക്ക്; ഖുശ്ബുവിന്‍റെ രാഷ്ട്രീയ യാത്ര ഇങ്ങനെ
"എന്തുകൊണ്ടാണ് ഇത്തരമൊരു അവസരത്തില്‍ കണ്ണുനീര്‍ ഒഴുകിയെത്തിയതെന്ന് നോക്കേണ്ടത് പ്രധാനമാണ്,'' കൊറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷന്റെ ഉത്തര കൊറിയ ഡിവിഷന്‍ ഡയറക്ടര്‍ ഹോംഗ് മിന്‍ കൊറിയ ടൈംസിനോട് പറഞ്ഞു. കിം വളരെയധികം തന്റെ നേതൃത്വത്തിന്‍മേല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read- 'കുറുകുറേ ബ്രോസ്' വയനാട്ടിലെ ഗോത്രഭാഷാ വീഡിയോ ആൽബത്തിന് വൻ വരവേൽപ്പ്
ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ സൈനിക പരേഡിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ആശങ്ക ഉടലെടുക്കുന്നതായി ദക്ഷിണ കൊറിയ പ്രതികരിക്കുകയും ചെയ്തിരുന്നു.