Pettimudi Tragedy| സർക്കാർ ജോലി നേടണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ഹേമലതയും ഗോപികയും
- Published by:Rajesh V
- news18-malayalam
Last Updated:
പ്ലസ്ടു കഴിഞ്ഞ ഹേമലത, യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ് സിക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഗോപിക പട്ടം ഗേള്‍സ് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്.
advertisement
1/6

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ പെട്ടിമുടി ദുരന്തത്തിൽ അച്ഛന്‍ ഗണേശനും, അമ്മ തങ്കമ്മയും, ബന്ധുക്കളും, കൂട്ടുകാരും എല്ലാവരും നഷ്ടപ്പെട്ട സഹോദരിമാര്‍.
advertisement
2/6
പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഹേമലതയും ഗോപികയും തിരികെ തലസ്ഥാനത്ത് എത്തി. നന്നായി പഠിച്ച് സര്‍ക്കാര്‍ ജോലി നേടണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ദുരന്തം വിതച്ച ആഘാതത്തില്‍ നിന്ന് ഇവര്‍ കരകയറുകയാണ്. വീണ്ടും പഠിക്കണം.
advertisement
3/6
മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്ത പെട്ടിമുടിയില്‍ നിന്നാല്‍ പഠിക്കാനാകില്ല. അതിനാലാണ് വീണ്ടും തിരുവനന്തപുരത്തേയ്ക്ക് വണ്ടികയറിയത്. അച്ഛന്റെ ആഗ്രഹം പോലെ വനംവകുപ്പില്‍ ജോലി നേടണം.
advertisement
4/6
പ്ലസ്ടു കഴിഞ്ഞ ഹേമലത, യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ് സിക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഗോപിക പട്ടം ഗേള്‍സ് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുകയാണ്. എല്ലാ പിന്തുണയുമായി പട്ടം ഗേള്‍സ് സ്‌കൂളിലെ അധ്യാപകരും ഒപ്പമുണ്ട്.
advertisement
5/6
ഗണേശന്റെ സഹോദരിയുടെ മകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്റ്റാഫ് നഴ്‌സായ ലേഖയോടൊപ്പമാണ് താമസം. പെട്ടിമുടി ദുരന്ത സമയത്ത് പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് ആയിരുന്നു ഇരുവരും.
advertisement
6/6
ഓൺലൈൻ ക്ളാസുകൾ തുടങ്ങിയിരുന്നതിനാൽ മൊബൈൽ റെയ്ഞ്ച് ഇല്ലാത്ത പെട്ടിമുടിയിൽ നിന്നാൽ പഠിക്കാനാകില്ല. അതിനാലായിരുന്നു തിരുവനന്തപുരം വന്നത്. അത്കൊണ്ടാണ് ദുരന്തത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത്.
മലയാളം വാർത്തകൾ/Photogallery/Life/
Pettimudi Tragedy| സർക്കാർ ജോലി നേടണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ഹേമലതയും ഗോപികയും