കാര്‍ഷിക വായ്പാ മൊറട്ടോറിയം; മാര്‍ച്ച് 31 വരെ നീട്ടണമെന്ന് റിസർവ് ബാങ്കിനോട് സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
74.51 ലക്ഷം അക്കൗണ്ടുകളിലായി 81,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് സംസ്ഥാനത്തുള്ളത്.
advertisement
1/7

തിരുവനന്തപുരം: കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അപേക്ഷിക്കാനുള്ള അവസാന തീയതിയും മാര്‍ച്ച് 31 വരെ നീട്ടണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യ റിസര്‍വ് ബാങ്കിനോടും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയോടും അഭ്യര്‍ഥിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
advertisement
2/7
കാര്‍ഷിക വായ്പ പുനഃക്രമീകരിക്കാന്‍ അപേക്ഷിക്കുന്നതിനുള്ള കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു നടപടി.
advertisement
3/7
മൊറട്ടോറിയത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചാലും കര്‍ഷകര്‍ അപേക്ഷ നല്‍കി വായ്പ പുനഃക്രമീകരിച്ചാല്‍ മാത്രമേ അതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. അത്സമയം വായ്പ പുനഃക്രമീകരിക്കാന്‍ ഇതുവരെ 5250 പേര്‍ മാത്രമാണ് അപേക്ഷിച്ചത്.
advertisement
4/7
74.51 ലക്ഷം അക്കൗണ്ടുകളിലായി 81,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് സംസ്ഥാനത്തുള്ളത്.
advertisement
5/7
ഇതില്‍ 55 ലക്ഷം അക്കൗണ്ടുകളിലേത് 51,000 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ്. ബാക്കിയുള്ളതാണു കര്‍ഷകരുടെ യഥാര്‍ഥ വായ്പയായി കണക്കാക്കിയിരിക്കുന്നതെന്നു മന്ത്രിസഭാ യോഗത്തില്‍ കൃഷി വകുപ്പ് അറിയിച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ ആനൂകൂല്യമുള്ളവര്‍ 17,000 കോടി രൂപയാണു വായ്പയെടുത്തിരിക്കുന്നതെന്നും കൃഷ് വകുപ്പ് വ്യക്തമാക്കി.
advertisement
6/7
ഇതില്‍ 55 ലക്ഷം അക്കൗണ്ടുകളിലേത് 51,000 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ്. ബാക്കിയുള്ളതാണു കര്‍ഷകരുടെ യഥാര്‍ഥ വായ്പയായി കണക്കാക്കിയിരിക്കുന്നതെന്നു മന്ത്രിസഭാ യോഗത്തില്‍ കൃഷി വകുപ്പ് അറിയിച്ചു.
advertisement
7/7
കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ ആനൂകൂല്യമുള്ളവര്‍ 17,000 കോടി രൂപയാണു വായ്പയെടുത്തിരിക്കുന്നതെന്നും കൃഷ് വകുപ്പ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Money/
കാര്‍ഷിക വായ്പാ മൊറട്ടോറിയം; മാര്‍ച്ച് 31 വരെ നീട്ടണമെന്ന് റിസർവ് ബാങ്കിനോട് സർക്കാർ