'ആയുസ്സ് എന്ന വഞ്ചിയിലെ അൻപത്തിയഞ്ചാം കാതം' ; പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സലിം കുമാർ

Last Updated:

അഭിനയിച്ച പല ചിത്രങ്ങളിലും നായകന്മാരെ പോലും പിന്നിലാക്കിയുള്ള പ്രകടനം ,സിനിമയുടെ ഉടമസ്ഥാവകാശം വരെ കൈക്കലാക്കും വിധം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ദി കോമഡി കിങിന് ഇന്ന് 55-ാം ജന്മദിനം.

ഒരുപിടി നല്ലവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും ,കരയിക്കുകയും ചെയ്‌തിട്ടുള്ള പ്രിയ താരം സലിം കുമാറിന് ഇന്ന് അൻപത്തിയഞ്ചാം പിറന്നാൾ മധുരം. 'എവിടേക്കാടാ നീ തള്ളിക്കയറിപ്പോകുന്നത്.. ആശാൻ മുമ്പിൽ നടക്കും, ശിഷ്യൻ പിറകെ.. മേലാൽ ഓവർടേക്ക് ചെയ്യരുത്..' സലിം കുമാറിന്‍റെ കണ്ണൻ സ്രാങ്ക് എന്ന കഥാപാത്രം മഹിയെ പിറകിലാക്കി മുന്നോട്ട് കയറി നടക്കുന്നു. എന്നാൽ, സലിം കുമാർ എന്ന നടൻ നടന്നുകയറിയത് ആ ഒരൊറ്റ സീനിൽ മാത്രമല്ല, മറിച്ച് മലയാള സിനിമ പ്രേമികളുടെ നെഞ്ചിലെ ഹാസ്യ രാജാവ് എന്ന പട്ടത്തിലേക്കാണ്. അഭിനയിച്ച പല ചിത്രങ്ങളിലും നായകന്മാരെ പോലും പിന്നിലാക്കിയുള്ള പ്രകടനം. സിനിമയുടെ ഉടമസ്ഥാവകാശം വരെ കൈക്കലാക്കും വിധം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ദി കോമഡി കിങിന് ഇന്ന് 55-ാം ജന്മദിനം.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്‍തമായി പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സലിം കുമാർ .
"ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ് .അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ" എന്നിങ്ങനെ പോകുന്നു താരത്തിന്റെ വാക്കുകൾ.
advertisement
നായകനായിരുന്നില്ലെങ്കിലും പ്രകടനം കൊണ്ട് മലയാളികളുടെ മനസിൽ നായക സ്ഥാനം നേടിയ പല ചിത്രങ്ങളും കൗണ്ടറുകളും ഇന്നും താരത്തിന്റെ പേരിൽ ഭദ്രമാണ് . നിസ്സഹായത വരെ കോമഡിയാക്കിയ മണവാളൻ മുതൽ ഒരേ സ്റ്റെപ്പ് കൊണ്ട് സിനിമയിൽ ഡാൻസ് മാസ്റ്ററായി പിടിച്ചുനിൽക്കുന്ന വിക്രം വരെ താരത്തിന്റെ അഭിനയമികവിൽ പിറന്ന ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങൾ . ഈ 55 വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ സലിം കുമാർ മലയാളി സിനിമ ആരാധകരുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ നിരവധി വേഷങ്ങളിൽ ഇന്നും തന്റെ യാത്ര തുടരുകയാണ് താരം.കല്യാണരാമനിലെ പ്യാരിയും പുലിവാൽ കല്യാണത്തിലെ മണവാളനും മായാവിയിലെ കണ്ണൻ സ്രാങ്കും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമും സൂത്രധാരനിലെ ലീല കൃഷ്‌ണനുമൊക്കെ ഇന്നും മലയാളിക്ക് ആരെല്ലാമോ ആണ്. അത്രത്തോളം ജനപ്രിയത നേടിയെടുത്തതാണ് സലിം കുമാർ അവതരിപ്പിച്ച പല കഥാപാത്രങ്ങളും. പ്രകടനങ്ങൾ കൊണ്ട് സഹതാരങ്ങളെയും നായകനെയുമൊക്കെ പിന്നിലാക്കുംവിധമുള്ള ഭാവങ്ങളും ആംഗ്യങ്ങളും വാക്പ്രയോഗങ്ങളും. ആ ഒറ്റയാൾ പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും സിനിമ റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെയായി നിറഞ്ഞുനിൽക്കുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആയുസ്സ് എന്ന വഞ്ചിയിലെ അൻപത്തിയഞ്ചാം കാതം' ; പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സലിം കുമാർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement