ടൈറ്റാനിക് അവശിഷ്ടങ്ങൾക്ക് സമീപത്ത് വെച്ച് വിവാഹിതരായ ദമ്പതികളുടെ കഥ വീണ്ടും വൈറൽ

Last Updated:

ടൈറ്റാനിക് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മോതിരം കൈമാറാൻ തീരുമാനിച്ച ദമ്പതിമാരുടെ കഥയാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പോയ ടൈറ്റന്‍ അന്തർവാഹിനി തകർന്ന് വിനോദ സഞ്ചാരികളായ അഞ്ചുപേരും കൊല്ലപ്പെട്ടന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ടൈറ്റാനിക് ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വീണ്ടും ചർച്ചയാവുകയാണ്. ഇതിനിടയിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്തുവച്ച് വിവാഹിതരായ ദമ്പതികളുടെ കഥയും വൈറൽ ആയി മാറി. ഈ കഥ പങ്കുവെച്ചു കൊണ്ടുള്ള ഒരു റെഡ്‌ഡിറ്റ് പോസ്റ്റാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ടൈറ്റാനിക് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മോതിരം കൈമാറാൻ തീരുമാനിച്ച ദമ്പതിമാരുടെ കഥയാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
അതും രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപാണ് ഈ വിവാഹം നടന്നത്. 2001ൽ ആണ് ന്യൂയോർക്ക് ദമ്പതികളായ ഡേവിഡ് ലെയ്ബോവിറ്റ്‌സും കിംബർലി മില്ലറും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അന്തർവാഹിനിയിൽ വച്ച് വിവാഹിതരായത്. ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കിൽ ഉപയോഗിച്ചതിന് സമാനമായ മുങ്ങിക്കപ്പൽ തന്നെ ആണ് ഇവർ വിവാഹത്തിനായി തിരഞ്ഞെടുത്തത്. വടക്കൻ അറ്റ്ലാന്റിക്കിന് താഴെ നാല് കിലോമീറ്റർ താഴേക്ക് സഞ്ചരിച്ചാണ് ഇവർ വിവാഹം കഴിച്ചത്. അന്ന് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയെങ്കിലും ഈ വിവാഹത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
advertisement
1912-ലെ ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച 1,523 വ്യക്തികളെ ഈ വിവാഹത്തിലൂടെ അപമാനിച്ചു എന്നും അനാദരവ് കാണിച്ചു എന്നും ആരോപിച്ചായിരുന്നു ഇവർക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്. എങ്കിലും ലെയ്ബോവിറ്റ്‌സും മില്ലറും ഇതൊന്നും വകവയ്ക്കാതെ തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. QE2 ന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ റോൺ വാർവിക്കിനൊപ്പം ആയിരുന്നു ദമ്പതിമാർ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത് . റഷ്യൻ ഗവേഷണ കപ്പലായ അക്കാദമിക് കെൽഡിഷിന്റെ ഓപ്പറേഷൻസ് റൂമിൽ നിന്നാണ് ക്രൂയിസ് ലൈനർ അന്ന് വിവാഹചടങ്ങുകൾ നിയന്ത്രിച്ചത്. അതേസമയം ടൈറ്റാനിക് സന്ദർശനത്തിന് അന്ന് തന്നെ ഒരാൾക്ക് 36,000 ഡോളർ (29 ലക്ഷം രൂപ) ചെലവ് ഉണ്ടായിരുന്നു.
advertisement
എന്തായാലും വർഷങ്ങൾക്കു മുൻപ് നടന്ന ഈ വിവാഹം ഇപ്പോഴും ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഇത്രയും സാഹസികത നിറഞ്ഞ ഒരു വിവാഹം നടത്താൻ തീരുമാനിച്ച ദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും നിരവധി പേരുടെ ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. പലതരത്തിലുള്ള രസകരമായ പ്രതികരണങ്ങളും ഈ പോസ്റ്റിന് താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. അവർക്ക് അസാധാരണമായ ഒരു വിവാഹ വേദിയാണ് വേണ്ടിയിരുന്നതെന്നും അത് തീർച്ചയായും ലഭിച്ചു എന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇപ്പോൾ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തി‍ലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാനായിരുന്നു യാത്ര.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടൈറ്റാനിക് അവശിഷ്ടങ്ങൾക്ക് സമീപത്ത് വെച്ച് വിവാഹിതരായ ദമ്പതികളുടെ കഥ വീണ്ടും വൈറൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement