advertisement

'മരിച്ച' എൺപതുകാരന് ആംബുലൻസ് റോഡിലെ കുഴിയിൽ ചാടിയപ്പോൾ ജീവൻ കിട്ടി

Last Updated:

ആംബുലന്‍സ് കുഴിയില്‍ വീണപ്പോഴാണ് ദര്‍ശന്‍ സിംഗിന്റെ കൈയനങ്ങുന്നത് ഇദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി ആംബുലന്‍സില്‍ കയറ്റിയ 80 കാരന്‍ തിരികെ ജീവിതത്തിലേക്ക്. റോഡിലെ കുഴിയില്‍ ആംബുലന്‍സ് വീണപ്പോഴാണ് അദ്ദേഹം കൈയനക്കിയത്. ഇതോടെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലാണ് സംഭവം നടന്നത്. ദര്‍ശന്‍ സിംഗ് ബ്രാര്‍ എന്ന 80 കാരനാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.
പഞ്ചാബിലെ പട്യാലയിലെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം ചികിത്സിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കര്‍ണാലിലേക്കുള്ള വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദര്‍ശന്‍ സിംഗ് മരിച്ചെന്ന വിവരം ബന്ധുക്കളെയും മറ്റും അറിയിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി നിരവധി പേര്‍ വീട്ടിലെത്തുകയും ചെയ്തു. മാത്രമല്ല മൃതദേഹം സംസ്‌കരിക്കാനാവശ്യമായ വിറകും വീട്ടിലെത്തിച്ചിരുന്നു.
ആംബുലന്‍സ് കുഴിയില്‍ വീണപ്പോഴാണ് ദര്‍ശന്‍ സിംഗിന്റെ കൈയനങ്ങുന്നത് ഇദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ഹൃദയമിടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടത്. ഉടനെതന്നെ ദര്‍ശന്‍ സിംഗിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
advertisement
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ദര്‍ശന്‍ സിംഗിനെ പട്യാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇദ്ദേഹത്തിന്റെ പേരക്കുട്ടിയായ ബല്‍വന്‍ സിംഗ് പറഞ്ഞു. വെന്റിലേറ്ററിലാണ് ദര്‍ശന്‍ സിംഗിനെ പ്രവേശിപ്പിച്ചത്. നാല് ദിവസം ഇദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ചയോടെയാണ് ദര്‍ശന്‍ മരണപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
'' വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് പട്യാലയിലെ ആശുപത്രിയില്‍ നിന്ന് സഹോദരന്റെ ഫോണ്‍ വന്നത്. മുത്തശ്ശന്‍ മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി അദ്ദേഹത്തെ നൈസിംഗിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുത്തശ്ശന്‍ മരിച്ച വിവരം എല്ലാ ബന്ധുക്കളെയും ഞങ്ങള്‍ അറിയിക്കുകയും ചെയ്തു,'' ബല്‍വന്‍ സിംഗ് പറഞ്ഞു.
advertisement
വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദര്‍ശന്‍ സിംഗിന്റെ കൈയനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദണ്ഡ ഗ്രാമത്തിനടുത്ത് വെച്ചാണ് ഇക്കാര്യം ബന്ധുക്കള്‍ ശ്രദ്ധിച്ചത്. ഇതോടെ നൈസിംഗിലെ ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ കര്‍ണാലിലെ എന്‍പി റാവല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഇദ്ദേഹം.
'' രോഗിയെ ഇവിടെയെത്തിച്ചപ്പോള്‍ അദ്ദേഹത്തിന് പള്‍സുണ്ടായിരുന്നു. അദ്ദേഹം മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ എങ്ങനെ വിധിയെഴുതി എന്ന് മനസ്സിലാകുന്നില്ല. എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചു കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' എന്‍.പി. റാവല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ നേത്രപാല്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മരിച്ച' എൺപതുകാരന് ആംബുലൻസ് റോഡിലെ കുഴിയിൽ ചാടിയപ്പോൾ ജീവൻ കിട്ടി
Next Article
advertisement
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
  • സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.90 രൂപയായി 19.2% വർദ്ധനവാണ് ഉണ്ടായത്

  • ഓർഡറിന് 2.40 രൂപ അധികം നൽകേണ്ടതായ മാറ്റം ഇറ്റേണൽ ലിമിറ്റഡ് പ്രഖ്യാപിച്ചു, GST ഒഴിവാക്കി

  • റെസ്റ്റോറന്റുകളും ഡെലിവറി പങ്കാളികളും എണ്ണവില വർദ്ധനവിൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന

View All
advertisement