'എന്റെ മുഖം ക്രെഡിറ്റ് കാർഡിൽ ഒട്ടിച്ചോട്ടെ എന്ന് വരെ ഒരാൾ ചോദിച്ചു': മീം അനുഭവം പങ്കുവെച്ച് മുഹമ്മദ് സരിം അക്തർ

Last Updated:

നിരാശ ബാധിച്ച എന്റെ മുഖഭാവം കാണുമ്പോൾ ക്രെഡിറ്റ് കാർഡ് ഇടയ്ക്കിടെ ഉപയോഗിക്കാൻ തോന്നില്ല എന്നാണ് കാരണമായി പറഞ്ഞത്

മുഹമ്മദ് സരിം അക്തർ, 2019 ലോകകപ്പ് പാകിസ്ഥാൻ-ഓസ്‌ട്രേലിയ മത്സരത്തിനിടെ
മുഹമ്മദ് സരിം അക്തർ, 2019 ലോകകപ്പ് പാകിസ്ഥാൻ-ഓസ്‌ട്രേലിയ മത്സരത്തിനിടെ
2019 ജൂൺ 12-ന് ക്രിക്കറ്റ് ലോകത്ത് രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിൽ പാകിസ്ഥാൻ തോറ്റതാണ് ആദ്യത്തെ സംഭവം. പിന്നീട് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയ 'നിരാശനായ പാകിസ്ഥാനി ക്രിക്കറ്റ് ആരാധകന്റെ' ഇന്റർനെറ്റ് മീം പിറവിയെടുത്തു എന്നതാണ് രണ്ടാമത്തെ സംഭവം. മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും ഫീൽഡിങിലെ പിഴവാണ് 41 റൺസിന്റെ പരാജയത്തിലേക്ക് പാകിസ്ഥാനെ കൊണ്ടു ചെന്നെത്തിച്ചത്. ടൗൺടണിലെ കൗണ്ടി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ആയ ആസിഫ് അലി പന്ത് തന്റെ കൈയ്ക്കുള്ളിൽ ഒതുക്കാൻ ലഭിച്ച അവസരം രണ്ടു തവണ കളഞ്ഞു കുളിച്ചത് അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ പാകിസ്ഥാൻ ആരാധകരെല്ലാം തങ്ങളുടെ പ്രിയ ടീമിന്റെ മോശം പ്രകടനത്തിൽ രോഷം പ്രകടിപ്പിച്ചപ്പോൾ ഒരാൾ മാത്രം യാതൊരു വികാരപ്രകടനവും കൂടാതെ നിൽപ്പുണ്ടായിരുന്നു.
രണ്ടു കൈകളും അരക്കെട്ടിൽ ചേർത്തുപിടിച്ചുകൊണ്ട് നിന്ന ആ ആരാധകന്റെ മുഖത്ത് പക്ഷേ പാകിസ്ഥാന്റെ പ്രകടനം സൃഷ്‌ടിച്ച നിരാശ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഒരുപക്ഷേ, ജയിക്കാൻ അവസരമുണ്ടായിട്ടും അത് പാഴാക്കിക്കളഞ്ഞ പാകിസ്ഥാന്റെ അവസ്ഥയെ അക്ഷരാർത്ഥത്തിൽ ആവിഷ്കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിൽപ്പും ഭാവവും. 2 സെക്കന്റ് ദൈർഘ്യമുള്ള ജിഫ് ഇമേജായാണ് അത് പ്രചരിക്കാൻ ആരംഭിച്ചതെങ്കിലും രണ്ടു വർഷത്തിനിപ്പുറം അതൊരു ഐക്കോണിക് മീം ആയി മാറിക്കഴിഞ്ഞു. ഇന്നും ആ മീമിന്റെ കൾട്ട് സ്റ്റാറ്റസിന് കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
advertisement
വൈസ് ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആ മീമിന് പിന്നിലെ യഥാർത്ഥ വ്യക്‌തി മുഹമ്മദ് സരിം അക്തർ മനസ് തുറന്നിരുന്നു. കളി കാണവെ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും മത്സരത്തിന് ശേഷം അഭിമുഖത്തിന് വേണ്ടി ഒരു വ്യക്തി സമീപിച്ചപ്പോഴാണ് ആ ചിത്രം വൈറലായി മാറിയെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
"എന്റെ പേര് കൂടി പുറത്തുപോയതോടെ ഫെയ്‌സ്ബുക്കിൽ ആയിരക്കണക്കിന് ഫ്രണ്ട്സ് റിക്വസ്റ്റുകളാണ് എനിക്ക് ലഭിച്ചത്. രാത്രി മുഴുവൻ എന്റെ ഫോൺ റിങ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു", അദ്ദേഹം വൈസ് ഇന്ത്യയോട് പറഞ്ഞു. "ഉഗാണ്ട, ബോട്സ്വാന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി ക്രിക്കറ്റ് ലോകത്തിന് പുറത്തുള്ള രാജ്യങ്ങളിൽ വരെ അത് പ്രചരിച്ചിരുന്നു. "പ്രതീക്ഷിച്ചതിന് വിപരീതമായി നടക്കുന്ന ഏതൊരു സംഭവത്തിനും അനുയോജ്യമായ മുഖഭാവം തന്നെയായിരുന്നു അത്", അദ്ദേഹം പറഞ്ഞു. "യൂറോപ്പിൽ നിന്നുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡിൽ ആ മീം ചിത്രം ഒട്ടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു. നിരാശ ബാധിച്ച എന്റെ മുഖഭാവം കാണുമ്പോൾ ക്രെഡിറ്റ് കാർഡ് ഇടയ്ക്കിടെ ഉപയോഗിക്കാൻ തോന്നില്ല എന്നാണ് കാരണമായി പറഞ്ഞത്", ഈ മീമിന്റെ പ്രചാരം മൂലമുണ്ടായ വിചിത്രമായ അനുഭവത്തെക്കുറിച്ചും അക്തർ മനസ് തുറന്നു.
advertisement
പ്രശസ്തനായതിനെ തുടർന്ന് കഴിഞ്ഞ വർഷം കൊക്കക്കോള ഒരു പ്രൊമോഷണൽ ക്യാമ്പയിന് അദ്ദേഹത്തെ വിളിച്ചിരുന്നു, അവിടെ വെച്ച് ക്രിക്കറ്റ് ഇതിഹാസം വസിം അക്രത്തെ നേരിട്ട് കാണാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. അടുത്തിടെ ഈ മീം പിറന്നതിന്റെ രണ്ട് വർഷം പൂർത്തിയായ വേളയിൽ ഐസിസിയും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ സോമെർസെറ്റും അദ്ദേഹത്തിൻറെ വീഡിയോയും ചിത്രവും പങ്കുവെച്ച് ട്വീറ്റ് ചെയ്തിരുന്നു.
Summary
Disappointed Pakistani fan Muhhamad Sarim Akthar reveals his life experience after being a meme
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ മുഖം ക്രെഡിറ്റ് കാർഡിൽ ഒട്ടിച്ചോട്ടെ എന്ന് വരെ ഒരാൾ ചോദിച്ചു': മീം അനുഭവം പങ്കുവെച്ച് മുഹമ്മദ് സരിം അക്തർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement