മൈലുകൾ താണ്ടി കുപ്പിയിലെത്തിയ സന്ദേശം; എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്

Last Updated:

കത്ത് കയ്യിൽ കിട്ടിയതു മുതൽ ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിച്ചി.

യുഎസ്സിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് റോഡ് ഐലന്റ്. യുഎസ്സിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തുള്ള കുഞ്ഞു സ്ഥലം. ഇവിടെയുള്ള ഒരാൾക്ക് കഴിഞ്ഞ ദിവസം ഒരു സന്ദേശം ലഭിച്ചു. മെയിൽ വഴിയോ തപാൽ വഴിയോ അല്ല, കടൽ കടന്ന് കുപ്പിയിലാണ് സന്ദേശം. സന്ദേശം എത്തിയതാകട്ടെ മൂവായിരത്തിലധികം മൈലുകൾ താണ്ടി അങ്ങ് ഇംഗ്ലണ്ടിൽ നിന്നും.
സൗത്ത് കിങ്സ്റ്റണിലുള്ള ടോഡ് റിച്ചി എന്നയാൾക്കാണ് കുപ്പിയും കുപ്പിക്കുള്ളിലെ കത്തും ലഭിച്ചത്. കടൽ തീരത്തുകൂടി നടക്കുന്നതിനിടയിലാണ് റിച്ചിയുടെ ശ്രദ്ധയിൽ പാറക്കെട്ടുകൾക്കിടയിലെ കുപ്പി പെടുന്നത്.
ദീർഘനാളായി കടലിൽ ഒഴുകിയതിനെ തുടർന്ന് കുപ്പിക്ക് കാലപ്പഴക്കമുള്ളതായി റിച്ചി പറയുന്നു. പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് ലഭിച്ചതെങ്കിലും കുപ്പിക്ക് കേടുപാടുകൾ വന്നിട്ടില്ലെന്നും ഇയാൾ പറയുന്നു.
റീന എന്നയാളുടെ പേരിലാണ് കത്ത്. കത്ത് എഴുതിയ ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും റിച്ചി പറയുന്നു.
advertisement
ആദ്യം കുപ്പിയിൽ ഒന്നുമില്ലെന്നാണ് കരുതിയത്. പൊട്ടിച്ചു നോക്കിയപ്പോഴാണ് അകത്ത് കത്ത് കിടക്കുന്നതാണ് കണ്ടത്. കത്തിലെ ഭാഷയിൽ നിന്നാണ് ഇംഗ്ലണ്ടിൽ നിന്നാണെന്ന് മനസ്സിലായതെന്ന് റിച്ചി പറയുന്നു.
കത്തിൽ ഡേറ്റും വെച്ചിട്ടില്ല. അതിനാൽ തന്നെ എന്ന് പുറപ്പെട്ടതാണെന്ന് വ്യക്തമല്ല. മാത്രമല്ല, മറ്റ് അഡ്രസുകളോ നമ്പരോ ഇല്ലാത്തതിനാൽ ആരേയും ബന്ധപ്പെടാനും സാധിക്കില്ല.
കത്ത് കയ്യിൽ കിട്ടിയതു മുതൽ ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിച്ചി. എങ്കിലും കുപ്പിയുടേയും കത്തിന്റേയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ്. കൃത്യമായ അടയാളങ്ങളുമായി ആരെങ്കിലും വന്നാൽ കത്ത് ഏൽപ്പിക്കണമെന്നാണ് ആഗ്രഹമെന്നും റിച്ചി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൈലുകൾ താണ്ടി കുപ്പിയിലെത്തിയ സന്ദേശം; എത്തിയത് ഇംഗ്ലണ്ടിൽ നിന്ന്
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement