1755 കോടി രൂപ സ്വന്തം; പക്ഷെ ഒരു രൂപ പോലും എടുക്കാൻ കഴിയാതെ ഉടമ

Last Updated:

Man forgets Bitcoin password to open a fortune of 1755 crores | വേദനിക്കുന്ന കോടീശ്വരൻ എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാവുന്ന ഒരാളാണ് ഇദ്ദേഹം

വേദനിക്കുന്ന കോടീശ്വരൻ എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാവുന്ന ഒരാളാണ് ഇദ്ദേഹം. സ്വന്തമായി കോടികൾ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇയാൾ. സാൻ ഫ്രാൻസിസ്കോയിലെ പ്രോഗ്രാമറായ സ്റ്റീഫൻ തോമസാണ് ഈ അപൂർവ വിധി നേരിടുന്നത്.
2011ൽ ഒരു എക്സ്പ്ലെയ്‌നർ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്കോയിനുകൾ നേടുകയുണ്ടായി. ശേഷം അതൊരു ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകൾ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്.
ഇനി ആ പണം നേടണമെങ്കിൽ ഒരു കടലാസ്സു കഷ്ണം അദ്ദേഹത്തിന്റെ കയ്യിൽ മടങ്ങിയെത്തണം. അതിലാണ് പാസ്സ്‌വേർഡ്.
advertisement
പത്തു തവണയാണ് ഈ പാസ്സ്‌വേർഡ് ശ്രമിക്കാൻ കഴിയുക. അതിൽ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോൾ കട്ടിലിൽ കിടന്നു കൊണ്ട് അദ്ദേഹം അതേക്കുറിച്ച് ചിന്തിക്കുകയും ഉടനെ മനസ്സിൽ വരുന്ന പാസ്സ്‌വേർഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാൽ നിരാശയായിരിക്കും ഫലം.
സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്സ്‌വേർഡുകൾ എല്ലാം ശ്രമിച്ച് പരാജയപ്പെട്ടു. സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ലോകത്തിന്റെ പല ഭാഗത്തുണ്ടെന്നറിയുന്നു.
വർഷങ്ങളായി ഒരു പാസ്സ്‌വേർഡ് കണ്ടെടുക്കാൻ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസിൽ നിന്നുള്ള സംരംഭകൻ ബ്രാഡ് യാസർ പറഞ്ഞു.
advertisement
സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്സ്‌വേർഡ് എടുത്തു നൽകാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലക്സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാൾ പ്രതിഫലമായി ചോദിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
1755 കോടി രൂപ സ്വന്തം; പക്ഷെ ഒരു രൂപ പോലും എടുക്കാൻ കഴിയാതെ ഉടമ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement