'ഇതൊരു വല്ലാത്ത ക്രിസ്മസ് സർപ്രൈസ്‌ ആയിപോയി'; സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാതിവെന്ത ​ഗുളിക; വീഡിയോ വൈറൽ

Last Updated:

ചിലപ്പോൾ വേദന ഇല്ലാതാക്കാനായിരിക്കും അതിനൊപ്പം മരുന്ന് കൂടി വച്ചത് എന്നാണ് കമന്റുകൾ

മിക്കപ്പോഴും ഹോട്ടൽ ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നാം ഒട്ടുമിക്ക പേരും. എന്നാ‍ൽ ഇത്തരത്തിലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പല രീതിയിലുള്ള പരാതികൾ മിക്കപ്പോഴും ഉയരുന്നത് കേൾക്കാം. ചത്ത പല്ലിയും എലിയുമെല്ലാം ഭക്ഷണത്തിൽ നിന്ന് കിട്ടിയെന്ന പരാതികൾ ഇടക്കിടക്ക് ഉയരാറുണ്ട്. ഇവ സോഷ്യൽമീഡിയയിലും വൈറലാകാറുണ്ട്.
അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. എന്നാല്‍ ഇത്തവണ കിട്ടിയത് പാതിവെന്ത ​ഗുളികയായിരുന്നു. മുംബൈയിൽ നിന്നുള്ള ഫോട്ടോ​ഗ്രാഫറായ ഉജ്ജ്വൽ പുരിക്കാണ് ഇത്തരത്തിലുള്ള ഒരു ദുരനുഭവം ഉണ്ടായത്. സ്വി​ഗി വഴിയാണ് പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നും ഉജ്ജ്വൽ ഭക്ഷണം ഓർഡർ ചെയ്തത്. ഒയ്‌സ്റ്റർ സോസിലെ ചിക്കനിൽ നിന്നും‌മാണ് യുവാവിനു ഗുളിക ലഭിച്ചത്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വൽ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.
advertisement
"എന്റെ മുംബൈ ക്രിസ്മസ് സർപ്രൈസ്. ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി" എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം “ലിയോപോൾഡിലെ (ഓയ്‌സ്റ്റർ സോസിലെ ചിക്കൻ) എന്റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന് ഉജ്ജ്വൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പവും കുറിച്ചിട്ടുണ്ട്.
advertisement
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. ചിലരൊക്കെ രസകരമായ മറുപടിയും പോസ്റ്റിന് നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇതൊരു വല്ലാത്ത ക്രിസ്മസ് സർപ്രൈസ്‌ ആയിപോയി'; സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാതിവെന്ത ​ഗുളിക; വീഡിയോ വൈറൽ
Next Article
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement