പൂർവ ജോഷി
പട്ന റെയിൽവേ സ്റ്റേഷനില്‍ പരസ്യങ്ങൾ പ്രദർശിപ്പാൻ വെച്ചിരുന്ന ടിവി സ്ക്രീനുകളിൽ മൂന്നു മിനിറ്റ് നേരം അശ്ലീല വീഡിയോ ദൃശ്യമായപ്പോൾ നൂറുകണക്കിന് യാത്രക്കാരാണ് അവിടെ ഉണ്ടായിരുന്നത്. ഉടനടി തന്നെ റെയിൽവേ പൊലീസിനും റെയിൽവേ സംരക്ഷണ സേനയ്ക്കും യാത്രക്കാർ പരാതി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഐടി ആക്ട് പ്രകാരം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. പരസ്യ ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
Also Read- റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിന് പകരം അശ്ലീല ചിത്രം
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവമുണ്ടാകുന്നത് ഇതാദ്യമല്ല. മോശമായ സന്ദേശങ്ങളും വീഡിയോകളും അശ്ലീല ചിഹ്നങ്ങളും ഇതുപോലെ അപ്രതീക്ഷിതമായി പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്.
पटना जंक्शन पर शर्मनाक हरकत, टीवी पर चल रही थी ब्लू फिल्म, RPF ने दर्ज किया केस ।#BiharNews #Crime #BreakingNews #BigBreaking #BigNews pic.twitter.com/5DgA3QNEfj
— News18 Bihar (@News18Bihar) March 20, 2023
ആ സന്ദേശം കണ്ട് ഞെട്ടി
മുംബൈയിലെ വൊർളിയിൽ എൽഇഡി ഡിസ്പ്ലേ ബോർഡിൽ ആശ്ചര്യകരമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ വർഷം ഡിസംബറിലാണ്. ‘ദിവസവും കഞ്ചാവ് വലിക്കുക’ എന്നായിരുന്നു സന്ദേശം. ഇത് സാങ്കേതിക തകരാർ കാരണമെന്നായിരുന്നു വിശദീകരണം. ബൈക്കർമാരും ഡ്രൈവർമാരും പെട്ടെന്ന് ഈ സന്ദേശം ശ്രദ്ധിക്കുകയും ഇതിന്റെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
ഹാജി അലിയിൽ നിന്ന് ലോട്ടസ് ജംഗ്ഷനിലേക്ക് പോകുന്നവഴി എൽആൻഡ്ടി കമ്പനിയാണ് എൽഇഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ സാങ്കേതിക തകരാറ് കാരണമാണ് ഈ സന്ദേശം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു വിശദീകരണമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ പ്രവീൺ പട്വാൾ പറഞ്ഞു.
പരസ്യ ബോർഡിൽ ഹിന്ദിയിൽ അശ്ലീലം
കുറച്ചുനാൾ മുൻപാണ് നവി മുംബൈയിലെ എൽഇഡി സ്പീഡ് ലിമിറ്റ് കാണിക്കുന്ന ഡിസ്പ്ലേ ബോർഡ് ചില സാമൂഹ്യ വിരുദ്ധർ ഹാക്ക് ചെയ്തത്. പാംബീച്ചിലെ നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ സ്ഥാപിച്ചിരുന്ന ഡിസ്പ്ലേ ബോർഡിലാണ് ഹിന്ദി ഭാഷയിൽ അശ്ലീല വാക്കുകള്‍ പ്രത്യക്ഷപ്പെട്ടത്. യാത്രക്കാരിൽ ചിലർ അപ്പോൾ തന്നെ ഇത് മൊബൈലിൽ പകര്‍ത്തി. പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
വിമാനത്താവളത്തിൽ അശ്ലീല ഗ്രാഫിക്സ്
2022 മെയ് മാസത്തിൽ ബ്രസീലിലെ സാന്റോസ് ഡുമോണ്ട് എയർപോർട്ടിലാണ് സംഭവം. വിമാനങ്ങളുടെ സമയം പ്രദർശിപ്പിക്കുന്ന സ്ക്രീനിൽ അശ്ലീല ഗ്രാഫിക് വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. ഇതു കണ്ട് യാത്രക്കാർ ചിരിക്കുന്നതും കുട്ടികളിൽ നിന്ന് ഡിസ്പ്ലേ മറച്ചുപിടിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. “ഞങ്ങളുടെ മീഡിയ സ്ക്രീനുകളിൽ കാണിക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഇതിന്റെ ചുമതല വഹിക്കുന്ന ഏജൻസിക്കാണ്”- എയർപോർട്ട് അതോറിറ്റിയായ ഇൻഫ്രാറോ വ്യക്തമാക്കി.
സൂം മീറ്റിങ്ങിൽ അശ്ലീല ചിത്രങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു സൂം മീറ്റിംഗ് നടത്തുകയായിരുന്നു, വെർച്വൽ സെഷനിൽ അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിച്ച പങ്കാളികളിലൊരാൾ തന്റെ സിസ്റ്റം ആരോ ഹാക്ക് ചെയ്തതാണെന്ന് പിന്നീട് വിശദീകരിച്ചു.
“ഞങ്ങൾ ഒരു ടെലികോൺഫറൻസിന്റെയോ സൂം ഹൈജാക്കിംഗിന്റെയോ ഇരയായിരുന്നു, ഇത് ഇനിയൊരിക്കലും സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കാൻ ശ്രമിക്കുന്നു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു,” എംബിസിഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബ്രെന്റ് ജാർക്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പോൺ സ്റ്റാറിന് പറ്റിയ അബദ്ധം
പോണ്‍സൈറ്റായ വണ്‍ലി ഫാൻസിലെ താരം അലാന ഇവാൻസിന് വിമാനയാത്രക്കിടെയാണ് അബദ്ധം പിണഞ്ഞത്. ലാസ് വേഗാസിലേക്കുള്ള യാത്രക്കിടെ അബദ്ധത്തിൽ പോൺ വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന യാത്രക്കാർ ഇതു കണ്ട് ഞെട്ടി, ട്വിറ്ററിൽ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ താരം ഖേദംപ്രകടിപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Patna, Porn clips, Porn video, Railway station