ജോലി ബോറടിച്ചു; അസിസ്റ്റന്റ് പ്രൊഫസർ ചുമട്ടുതൊഴിലാളിയായി

Last Updated:

ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപകന്‍റെ വിവരം ലഭിക്കാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ജീവിതവും ജോലിയും ബോറടിച്ചതിനെ തുടര്‍ന്ന് എന്‍ജിനീയറിങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ചുമട്ടുത്തൊഴിലാളിയായി. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ അബ്ദുള്ളപൂര്‍മെറ്റിലാണ് വിചിത്രമായ സംഭവം. പ്രദേശത്തെ സ്വകാര്യ എന്‍ജീനീയറിങ്ങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ യുവാവിനെയാണ് ഏപ്രില്‍ 7 മുതല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതാകുന്നത്. യുവാവ് തെലങ്കാനയിലെ ഖമ്മം ജില്ലയിലുള്ള സ്വന്തം നാട്ടിലേക്ക് പോയാതാകാം എന്നായിരുന്നു കോളേജ് അധികൃതര്‍ കരുതിയിരുന്നത്.
എന്നാല്‍ യുവാവ് വീട്ടിലെത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ സംഭവത്തില്‍ ദുരൂഹത പരന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപകന്‍റെ വിവരം ലഭിക്കാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. മുന്‍പും തങ്ങളെ അറിയിക്കാതെ യുവാവ് വീടുവിട്ടിറങ്ങിയെന്നും പിന്നീട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി നോക്കുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് അബ്ദുള്ളപൂർമെട്ടിലെ ഒരു പഴച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വീട്ടുകാർക്ക് കൈമാറി. കുടുംബത്തോട് കൗൺസിലിംഗ് നടത്താൻ പോലീസ് നിർദ്ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലി ബോറടിച്ചു; അസിസ്റ്റന്റ് പ്രൊഫസർ ചുമട്ടുതൊഴിലാളിയായി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement