Covid 19 | ഒരാഴ്ച്ചക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ 38 കോവിഡ് മരണം

Last Updated:

ആശുപത്രിയിലായിരിക്കെയും മരണശേഷവും വന്ന പരിശോധനാഫലങ്ങളിലുമായിരുന്നു കോവിഡ് പോസിറ്റീവായുള്ള സ്ഥിരീകരണം

കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ഒരാഴ്ച്ചക്കിടെ മരിച്ചത് 38 പേര്‍. ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 38 പേർ  മരിച്ചത്. ആശുപത്രിയിലായിരിക്കെയും മരണശേഷവും വന്ന പരിശോധനാഫലങ്ങളിലുമായിരുന്നു കോവിഡ് പോസിറ്റീവായുള്ള സ്ഥിരീകരണം.
60-65 വയസ്സുള്ളവരും 70-75 വയസ്സുള്ളവരുമാണ് മരിച്ചവരില്‍ ബഹുഭരിഭാഗവും. 60നും 65നും ഇടയില്‍ പ്രായമുള്ള എട്ടു പേരും 75നും 70നും ഇടയില്‍ പ്രായമുള്ള ഏഴു പേരും ഒരാഴ്ച്ചക്കിടെ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയേറ്റ്‌ മരിക്കുകയുണ്ടായി.
70നും 75നും ഇടയില്‍ പ്രായമുള്ള നാലു പേരും 75നും 80തിനും ഇടയില്‍ പ്രായമുള്ള മൂന്നു പേരും 85നും 90റിനും ഇടയില്‍ പ്രായമുള്ള  മൂന്നു പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 23 വയസ്സുകാരനും ആറു മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെയുള്ളവര്‍ വേറയും.
advertisement
വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരിച്ചവരിലേറെയും. കോവിഡ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഇതുവരെ 89 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
29 കോവിഡ് രോഗികള്‍ അതിഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്നുണ്ട്. ഇതില്‍ 27 പേര്‍ മെഡിക്കല്‍ കോളജ് ഐസിയുവിലും രണ്ട് പേര്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഐസിയുവിലുമാണ് ചികിത്സയിലുള്ളത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 5930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ കോഴിക്കോട് മാത്രം 869 കേസുകൾ റിപ്പോർട്ട് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഒരാഴ്ച്ചക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ 38 കോവിഡ് മരണം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement