'കോവിഡ് കണക്കുകളിൽ കളളത്തരം കാണിച്ചു; അവാർഡുകൾ തിരിച്ചു നൽകാൻ ആരോഗ്യമന്ത്രി തയാറാകണം'; ബെന്നി ബെഹനാൻ

Last Updated:

"കൊറോണ നിയന്ത്രിക്കാനല്ല പി.ആർ. വർക്കിനാണ് സർക്കാർ ശ്രമിച്ചത്. കളിയുടെ കമന്റേറ്റർമാരെപ്പോലെ കോവിഡിന്റെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി."

കൊച്ചി: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം.പി. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറി.  കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സർക്കാർ കള്ളത്തരം കാട്ടിയതാണ് ഈ അവസ്ഥയിക്കു  കാരണം. രാഷ്ട്രീയ പ്രചാരണത്തിനായി സർക്കാർ കോവിഡിനെ മറയാക്കി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അവാർഡുകൾ തിരിച്ചു നല്‍കി മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഒരു മഹാമാരിയെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിച്ച ലോകത്തിലെ ഏക പ്രദേശം ഈ കേരളമാണ്. ആരെങ്കിലും മഹാമാരിയെ രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുമോ?. ഇതിന്റെ പേരിൽ എത്ര അവാർഡ് വാങ്ങാൻ പോയി. എന്തായിരുന്നു ടീച്ചറെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്താ മുഖ്യമന്ത്രി അവകാശപ്പെട്ടുകൊണ്ടിരുന്നത്"– ബെന്നി ബഹനാൻ ചോദിച്ചു.
"രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സർക്കാരാണ് സംസ്ഥാനത്തേത്. കളളക്കണക്കുകളാണ് പുറത്തുവിട്ടത്. ടെസ്റ്റുകളുടെ കണക്കിലും മരിച്ചവരുടെ കണക്കിലും കള്ളങ്ങൾ പ്രചരിപ്പിച്ചു. ടെസ്റ്റിൽ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകൾ മാത്രമാണ് കേരളത്തിൽ നടത്തിയത്. മറ്റ് സംസ്ഥാനത്തിൽ രണ്ട് കോടിയിലധികം ടെസ്റ്റുകൾ നടത്തി. കൊറോണ നിയന്ത്രിക്കാനല്ല പി.ആർ. വർക്കിനാണ് സർക്കാർ ശ്രമിച്ചത്."
advertisement
"കളിയുടെ കമന്റേറ്റർമാരെപ്പോലെ കോവിഡിന്റെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപിച്ച സ്ഥലമായി കേരളം മാറി. എന്നിട്ടും അതിനെ ചെറുക്കാനായി ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും മന്ത്രിയും ഇതിന്റെ പേരിൽ കിട്ടിയ അവാർഡുകൾ തിരിച്ച് കൊടുക്കണം"- ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് കണക്കുകളിൽ കളളത്തരം കാണിച്ചു; അവാർഡുകൾ തിരിച്ചു നൽകാൻ ആരോഗ്യമന്ത്രി തയാറാകണം'; ബെന്നി ബെഹനാൻ
Next Article
advertisement
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
  • 'പോറ്റിയെ കേറ്റിയെ' പാട്ട് അയ്യപ്പഭക്തരെ വേദനിപ്പിച്ചതായി പരാതിക്കാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

  • പാട്ട് സൃഷ്ടിച്ചവർ മാപ്പ് പറയണമെന്നും പാട്ട് സോഷ്യൽമീഡിയയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

  • അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നത് ശരിയല്ലെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.

View All
advertisement