Covid 19 Third wave| രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനത്തിലേക്ക്; പ്രതിദിന കേസുകൾ 80,000 ൽ

Last Updated:

96.19 ശതമാനമാണ് റിക്കവറി റേറ്റ്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം (Covid 19 Third wave)അവസാനത്തിലേക്കെന്ന് സൂചന. പ്രതിദിന കേസുകൾ 80,000 ത്തിലേക്ക് താഴ്ന്നു.ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 83,876 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 895 മരണങ്ങളും ഈ സമയത്തിനുള്ളിൽ രേഖപ്പെടുത്തി. 96.19 ശതമാനമാണ് റിക്കവറി റേറ്റ്.
പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 6,151 കേസുകളും, തമിഴ്നാട്ടിൽ 5,104 കേസുകളും റിപ്പോർട്ട് ചെയ്തു.  മഹാരാഷ്ട്രയിൽ 6,436 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170 കോടി ഡോസ് പിന്നിട്ടു. അതിനിടെ കോവിഡ് പോർട്ടലിൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
advertisement
34 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. മരണ നിരക്ക്ക 15 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമെത്തി. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, വോട്ടർ ഐഡി റേഷൻ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ 22,524 പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 Third wave| രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനത്തിലേക്ക്; പ്രതിദിന കേസുകൾ 80,000 ൽ
Next Article
advertisement
‘കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്, നിയമപരമായി തന്നെ പോരാടും’; പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മാങ്കൂട്ടത്തിൽ
‘കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്,നിയമപരമായി തന്നെ പോരാടും’; പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ
  • രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണത്തിൽ നിരപരാധിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

  • നിയമപരമായി പോരാടുമെന്നും സത്യം ജയിക്കുമെന്നുറപ്പുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ പറഞ്ഞു.

  • പെൺകുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

View All
advertisement