Covid19 | മാസ്‌ക് നിര്‍ബന്ധമാക്കി; കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് കർണാടക

Last Updated:

ഡല്‍ഹി, തമിഴ്‌നാട് പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

(Reuters File)
(Reuters File)
സംസ്ഥാനത്ത് കോവിഡ് (Covid) വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക (Karnataka )
അനാവശ്യ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാണെന്നും ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും  മന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനാണ്  സംസ്ഥാന സർക്കാർ പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. ഡല്‍ഹി, തമിഴ്‌നാട് പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.
advertisement
Covid Variants | ഡെൽറ്റ, ഒമിക്രോൺ, സ്റ്റെൽത്ത് ഒമിക്രോൺ എന്നീ കോവിഡ് വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസമെന്ത്? ലക്ഷണങ്ങൾ എന്തെല്ലാം
2019 അവസാനത്തോടെയാണ് കോവിഡ് 19 (Covid 19) വ്യാപനം ആരംഭിച്ചത്. ലോകം മുഴുവൻ മഹാമാരി പടർന്നുപിടിച്ചു. കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസിന്റെ (Sars-cov-2 virus) വ്യത്യസ്ത വകഭേദങ്ങൾ മൂലമുള്ള മൂന്ന് തരംഗങ്ങളെ ഇന്ത്യ അതിജീവിച്ചു. രണ്ടാമത്തെ കോവിഡ് തരംഗം പ്രധാനമായും ഡെല്‍റ്റ (Delta) വകഭേദം മൂലമുള്ളതായിരുന്നു. അതേസമയം ഒമിക്രോൺ (Omicron) വകഭേദമാണ് മൂന്നാം തരംഗത്തിന് കാരണമായത്. ഒമിക്രോണിന്റെ ഒരു പുതിയ ഉപ വകഭേദം ഇപ്പോഴും ആശങ്ക പരത്തുകയാണ്. B.A-2 എന്ന് പേരുള്ള ഈ ഉപ വകഭേദം സ്റ്റെല്‍ത്ത് ഒമൈക്രോണ്‍ എന്നും അറിയപ്പെടുന്നു. ഐഐടി കാണ്‍പൂരിലെ ഒരു സംഘം ഗവേഷകർ ഈ വകഭേദമാകും ഇന്ത്യയില്‍ കോവിഡിന്റെ നാലാമത്തെ തരംഗത്തിന് (Fouth Wave) കാരണമാവുകയെന്ന് പ്രവചിച്ചിട്ടുണ്ട്.
advertisement
ഈ മൂന്ന് വകഭേദങ്ങളെയും അവയുടെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് എങ്ങനെ വേര്‍തിരിച്ചറിയാം?
- ഡെല്‍റ്റ വകഭേദം
കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ ധാരാളം മരണങ്ങള്‍ക്ക് കാരണമായ വകഭേദമാണ് ഡെല്‍റ്റ. നേരത്തെ തന്നെ മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്‌സിനേഷന്‍ എടുക്കാത്തവരിലും ഓക്‌സിജന്റെ അളവ് കുറയുന്നതായിരുന്നു ഈ വകഭേദത്തെ മാരകമാക്കിയ ഒരു ഘടകം. എന്നിരുന്നാലും, വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കും ജലദോഷം, ചുമ, പനി, തലവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാവാനും മണവും രുചിയും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
advertisement
- ഒമിക്രോണ്‍ വകഭേദം
ഈ വകഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി ഉള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങള്‍ വളരെ നേരിയതാണ്. പനി, ചുമ, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടുക എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. തൊണ്ടവേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ്, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം, കണ്ണുകളിലെ ചുവപ്പും അസ്വസ്ഥതയും ഒക്കെയാണ് മറ്റു ലക്ഷണങ്ങള്‍. ശ്വാസതടസ്സം, സംസാരം അല്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെടല്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ നെഞ്ചുവേദന എന്നിവയാണ് ഒമിക്രോണിന്റെ ഗുരുതരമായ ചില ലക്ഷണങ്ങള്‍.
advertisement
- സ്റ്റെല്‍ത്ത് ഒമിക്രോണ്‍
ഈ പുതിയ സബ് വേരിയന്റിന്റെ ലക്ഷണങ്ങള്‍ ഒമിക്രോണിന് സമാനമാണെങ്കിലും, സ്റ്റെല്‍ത്ത് ഒമിക്രോണിനെ വ്യത്യസ്തമാക്കുന്നത് ആര്‍ടി-പിസിആര്‍ പരിശോധനയിൽ അതിനെ കണ്ടെത്താൻ കഴിയില്ല എന്നതാണ്. ഈ വകഭേദം ഡെല്‍റ്റ പോലെ മാരകമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍ ഇത് ഇന്ത്യയിൽ നാലാമത്തെ കോവിഡ് തരംഗത്തിന് കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. നാലാമത്തെ തരംഗം ജൂണില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് മാസത്തേക്ക് ഈ വകഭേദം മൂലമുള്ള രോഗവ്യാപനം തുടരും. തരംഗത്തിന്റെ തീവ്രത, പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവം, വാക്‌സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസുകളുടെ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രഭാവം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19 | മാസ്‌ക് നിര്‍ബന്ധമാക്കി; കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് കർണാടക
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement