Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു

Last Updated:

നഗരത്തിലെ നാല് ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. മരണവും സമ്പർക്കവ്യാപനവും കൂടിയ സാഹചര്യത്തിലും മെഡിക്കൽ കൊളേജ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ കോവിഡ് ചികിത്സ നടത്തി പോന്നിരുന്നു.
ഇപ്പോൾ മറ്റ് രോഗങ്ങൾക്ക് ചികിത്സയ്ക്ക് എത്തുന്നവരിലേയ്ക്കും ആശുപത്രിയിൽ നിന്ന് രോഗം പകരുന്നതിനാൽ കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ്. നഗരത്തിലെ നാല് ആശുപത്രികൾ പൂർണമായും കോവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ട്.
ജനറൽ ആശുപത്രി, പേരൂർക്കട ഇ.എസ്.ഐ. ആശുപത്രി, എസ്.എ.ടി.,  പൂജപ്പുര ആയൂർവേദ ആശുപത്രി എന്നിവയാണ് കോവിഡ് ആശുപത്രികൾ ആക്കിയത്.
advertisement
പേരൂർക്കട ഇ.എസ്.ഐ., പൂജപ്പുര ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ആറുമാസം കഴിഞ്ഞുള്ള ഗർഭാവസ്ഥയിലെ സ്ത്രീകളെ പ്രവേശിപ്പിക്കും. ആറുമാസം വരെയുള്ള ഗർഭിണികൾക്ക്‌ പൂജപ്പുര ആയുർവേദ ആശുപത്രിയിലാണ് ചികിത്സ.
തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലും, എസ്.എ.ടി., ഫോർട്ട് ആശുപത്രികളിൽ പ്രസവ ചികിത്സ നടക്കും.
ജനറൽ ആശുപത്രിയിൽ ഒൻപതാം വാർഡ് ഒഴിവാക്കിയിട്ടുണ്ട്. നോക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട് വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണ് ഒൻപതാം വാർഡിലുള്ളത്. ഈ വാർഡിലേയ്ക്ക് പോകാൻ പ്രത്യേകം വഴിയും നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement