Covid 19 | എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; അതിഥി തൊഴിലാളികൾക്ക് പ്രത്യേക മാർഗനിർദ്ദേശം

Last Updated:

ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ. 

കൊച്ചി: അതിഥി തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിന് ജില്ലയിൽ  മാർഗനിർദേശം നിലവിൽ വന്നു. ഇനി മുതൽ വിവിധ വികസന പദ്ധതികളുടെ ഭാഗമായ നിർമാണപ്രവർത്തനങ്ങൾക്ക് ജില്ലയിൽ എത്തുന്നവർ ക്വറൻറീൻ, രജിസ്ട്രേഷൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ കലക്ടർ എസ്.സുഹാസ് അറിയിച്ചു. അതിഥി, വിദഗ്ധ തൊഴിലാളികൾ 14 ദിവസം ക്വറൻറീനിൽ കഴിയണം.  ഇതിനാവശ്യമായ സൗകര്യം തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർ ഏർപ്പെടുത്തണം.
കോവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവർ അഞ്ചാം ദിവസം ആൻ്റിജൻ പരിശോധന നടത്തണം.സാങ്കേതിക വിഭാഗം ജീവനക്കാർക്ക് താമസിക്കുന്നതിന് സുരക്ഷിതമായ സ്ഥലം കരാറുകാർ ഒരുക്കണം. തൊഴിലാളികൾ ആൻറിജൻ, ആർടിപിസിആർ  പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിർദ്ദേശിക്കും. രോഗലക്ഷണം ഉള്ളവരെക്കുറിച്ച് കരാറുകാർ ആരോഗ്യവകുപ്പിനെ അറിയിക്കണം.
കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികൾ ബ്രേക്ക് ദ ചെയിൻ നിർദേശങ്ങൾ പാലിച്ച് തൊഴിലിടത്തിൽ തന്നെ കഴിയണം.സ്വന്തം നിലയിൽ വരുന്ന അതിഥി തൊഴിലാളികൾ നേരത്തെ പുറപ്പെടുവിച്ച ക്വറൻ്റീൻ മാനദണ്ഡങ്ങൾ പാലിക്കണം.ഇപ്പോൾ ജില്ലയിൽ നിർവഹണ ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി  വരുന്ന തൊഴിലാളികൾക്ക് ഈ നിർദ്ദേശങ്ങൾ ബാധകമാണ്.
advertisement
ജില്ലയിലേക്ക് എത്തുന്ന അതിഥി, വിദഗ്ധ തൊഴിലാളികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.കരാറുകാർ മുഖേനയല്ലാതെ സ്വന്തം നിലയിൽ വരുന്നവർക്ക് ക്വാറൻ്റീൻ സൗകര്യം ഉണ്ടായിരിക്കണം. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിശദാംശങ്ങൾ ലഭ്യമായാൽ തദ്ദേശസ്ഥാപനങ്ങൾ സൗകര്യം വിലയിരുത്തി പാസ് നൽകുമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; അതിഥി തൊഴിലാളികൾക്ക് പ്രത്യേക മാർഗനിർദ്ദേശം
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement